ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ക്കിൽ ഉദിച്ച വാൽനക്ഷത്രത്തിന്റെ സഹായത്തോടു കൂടി ഭൂമിയിലേക്കു തൂങ്ങിയിറങ്ങിയവരാണെന്നും അതിനു ലക്ഷ്യം കോദണ്ഡരാമസ്മൃതിയുടെ പുറവശത്തുണ്ടെന്നും അതിനാൽ ജന്മഭൂമിയെന്നുള്ള അവകാശം സ്ഥാപിക്കാൻ തെക്കോട്ടുപോകണമെന്നും ഒരു വാദം ഉണ്ടായേക്കാൻ മതി. പക്ഷേ പരശുരാമന്റെ കൎമ്മസ്ഥാനത്ത് ആദിത്യനോ ചൊവ്വയോ ഉച്ചത്തിൽ നിന്നാലും അതു ഫലിക്കില്ല തന്നെ. ൟ നിശ്ചയം കൊണ്ടു് നമ്മുടേയും നമ്മുടെ ദേശത്തിന്റേയും ഭാഷയുടേയും ചരിത്രലക്ഷ്യങ്ങൾ നശിപ്പിക്കണമെന്നുണ്ടോ? ഇവയെ ശേഖരിച്ച് ചരിത്രകാരൻമാൎക്കു് ഉപകരണങ്ങളാക്കി സൂക്ഷിക്കാൻ മനസ്സും ശേഷിയും ഉള്ളവൎക്കു് എ​ത്തും പിടിയുമില്ലാതെ വായുവാഹത്തിൽ കയറി സവാരിചെയ്തു മാത്രം കഴിഞ്ഞുകൂടുന്ന എത്രയെത്ര പാട്ടുകൾ കിട്ടിയെന്നു വരാം? അറിവിൽപെട്ടിട്ടുള്ളവയിൽ ഏതാനും പാട്ടുകളുടെ പേരുകൾ ഇവിടെ കുറിക്കാം.

തമ്പുരാൻപാട്ടു്, അഞ്ചുതമ്പുരാൻപാട്ടു്, കല്യാണക്കളിപ്പാട്ടു്, തോറ്റമ്പാട്ടു്, മാവാരതംപാട്ടു്, രാമകഥപ്പാട്ടു്, വേലൻപാട്ടു്, മാടൻപാട്ടു്, നടേരിക്കളിപ്പാട്ടു്, ഭദ്രകാളിപ്പാട്ടു്, കണിയാകുളത്തുപോരു്, കോലടിപ്പാട്ടു്, പെരുമാക്കുട്ടിപ്പിള്ളപ്പാട്ടു്, പാണ്ടിക്കളിപ്പാട്ടു്, മുക്കുകളിപ്പാട്ടു്, കണ്ണുപൊത്താൻകളിപ്പാട്ടു്, തുമ്പിതുള്ളൽപ്പാട്ടു്, പഴയ ഊഞ്ഞോൽപ്പാട്ടു്, മാരൻ പാട്ടു്, പുലപ്പാട്ടു്, ചാമ്പാൻപാട്ടു്, തെന്നോലപ്പാട്ടു്, ഓണപ്പാട്ടു്, ഏഴാംപാട്ടു്, ബ്രാഹ്മണിപ്പാട്ടു്, വാതൽലുറപ്പാട്ടു്,മണ്ണുനീർ കോരുമ്പാട്ടു്, കൂരിയാറ്റപ്പാട്ടു്, തച്ചോളിപ്പാട്ടു്, തോഴമ്മപ്പാട്ടു്, ചെമ്പരുത്തിപ്പാട്ടു്, അരിവറുത്താൻപാട്ടു്, പോയിപ്പാട്ടു്, പാമ്പുച്ചിത്തരുപാട്ടു്, അകവച്ചിത്തരുപാട്ടു്, കതമ്പച്ചിത്തരുപാട്ടു്, അഴിപ്പുകഥ, ഈക്കിക്കിത്തമ്പരം, ചിക്കുച്ചിക്കു കുരുത്തോല, അ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/23&oldid=206589" എന്ന താളിൽനിന്ന് ശേഖരിച്ചത്