ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൨൭൨


പൊടുപൊടെ നിലവിളികളുമായുധമിടയുന്നൊരു ഝടതധടരവവും
ഝടിതികിളർന്നെഴുമൊരുപൊടിയും തടപിന പടയുടനെ തടുപ്പാൻ
അടിയനുധി പടുത തരേണം; കേശിമഥന, നാഥ, തൊഴുന്നേൻ
ഈഷൽ ചോതോ ബഹുമാനം ദ്വേഷിച്ചോരിയലാതെയുധി
ദ്വേഷിച്ചീടുകയെന്നേവം ഭാഷിച്ചു തമിർത്തവേഗാൽ
ഘോഷിച്ചു വരുമ്പോളവരിഹ ശേഷച്ചീടായ് വാൻ നിൻകൃപ
പോഷിച്ചീടേണമെന്നിൽ; കേശിമഥന, നാഥ, തൊഴുന്നേൻ
ഉരുതരമായ് തെരുതെരെ നിതരാം വരുമൊരു വൻതിരകൾകണക്കേ
ഒരുമ കലർന്നരിവരനികരം പൊരുവതിനിഹ ചാടിവരുമ്പോൾ
കരബലമൊടു കരിപടവെട്ടി തുരുതുരെ മണ്ടിപ്പതിനായ് ഞാൻ
സരസിജദളനയനേ, മുരാരേ കേശിമഥന, നാഥ, തൊഴുന്നേൻ
ഊക്കേറിന വൈരികൾ പോരിൽ കാൽക്കോണിയുമഴകൊടു പിന്നിൽ
പാർക്കാതെ പുളച്ചിഹ നമ്മൊടു പോർക്കായി വളഞ്ഞുവരുമ്പോൾ
ആർക്കും തുരഗങ്ങൾക്കും ശരമാക്കം കെടുമാറേൾപ്പിച്ചുയിർ
പോക്കാകേണം പുനരെന്നാൽ കേശിമഥന, നാഥ, തൊഴുന്നേൻ
എളുതു ജയിപ്പതിനേവം മനതളിരിലുറച്ചരിവരനികരം
പ്രളയപയോനിധിസമ്മേററം ഘളഘളമോടിളകിവരുമ്പോൾ
തെളുതെളെവിലസും കരവാളാൽ ഗളതലമഥവെട്ടിമുറിപ്പാൻ
കളയരുതേ ചെറുതിഹസമയം കേശിമഥന, നാഥ, തൊഴുന്നേൻ
ഏറിന മോദത്തൊടു വാഹനമേറി മഹാബലമിയലുന്നവ-
രേറെമദിച്ചഴകൊടു വന്നുടനേറിയുടൻ പടപൊരുമളവിൽ
ഏറുംപടിവെന്നിവ യേററഴലേറെ മുറിഞ്ഞോടുവതിന്നായ്
ഏറിനിരന്തരമമ്പൊടു ഞാൻ കേശിമഥന, നാഥ, തൊഴുന്നേൻ
ഐയോ യെന്നഖിലജനാനാം തോന്നുംപടി തിങ്ങിമുഴങ്ങി
കൈയ്യുക്കൊടു വന്നു വളഞ്ഞുടനെയ്യുന്നൊരു വൈരികൾപോരിൽ
കൈയ്യും കാലുംഗളതലവും ചെവ്വോടു മുറച്ചെറിവാൻ കൃപ
ചെയ്യേണം സപദി വിഭോ, മയി കേശിമഥന, നാഥ, തൊഴുന്നേൻ
ഒരുവൻകടൽതിരവന്നതുപോൽ അരിതൻകുലമഴകൊടുകണ്ടി-
ട്ടുരുസങ്കടമൊടു ജനമെല്ലാം പെരുകും ഭയമൊടു മണ്ടുമ്പോൾ
കരിസംഘവുമഴകൊടുകണ്ടിക്കരയുംപടി വെട്ടി മുറിപ്പാൻ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/287&oldid=211369" എന്ന താളിൽനിന്ന് ശേഖരിച്ചത്