ദ്ദേഹം കളിക്കാൻപോയി. അപ്പൊഴും ദുൎന്നിമിത്തങ്ങൾ കാണുകയാൽ മാതാവു് ദുഃഖിച്ചു മതിമയങ്ങി ഓടിയെത്തി മകന്റെ കാൽക്കൽവീണു മുറവിളികൂട്ടി. അതിനും അദ്ദേഹം പല സാന്ത്വനവചനങ്ങൾ പറഞ്ഞശേഷം കുളിച്ചുകയറി ദൈവപ്രാൎത്ഥന നടത്തി. അപ്പോഴേയ്ക്കും അടുത്തുണ്ടായിരുന്ന ഒരു മരത്തിൽനിന്നു് ഒരു പല്ലി അദ്ദേഹത്തിന്റെ വലത്തെ തോളിൽ വീണു. ഇതു കണ്ടു് സേനാപതി വീണ്ടും വെള്ളത്തിൽ മുങ്ങി. കുളിച്ചുകയറി ഇലങ്കത്തിൽ പോയി തൊഴുതശേഷം ഉണ്ണാനിരുന്നു.ചോറിൽ തലമുടി കണ്ടു. ഇതും ദുൎന്നിമിത്തസൂചകമായിരുന്നു. അമ്മ വീണ്ടും മുൻപത്തെപ്പോലെ പലതും പറഞ്ഞു മുറയിട്ടു. ഇരവിപ്പിള്ള ചഞ്ചലഹൃദയത്തോടുകൂടി ഭക്ഷണംകഴിച്ചെഴുന്നേറ്റു. ഒരുക്കം തുടങ്ങി.
നല്ലചല്ലടം മേൽക്കച്ചകെട്ടിനാർ |
പിന്നീടുണ്ടായ കൃത്യങ്ങൾ താഴെക്കാണുന്നവയാണു്.
ചിന്തമെയ്തവേ മങ്കല്ലാളുക്കു |
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.