ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൧൪ മംഗളോദയം
ദുരിതം, സുകൃതം രണ്ടും സ്മരിക്കണമിതേവനും. ൧൬- ഇഷ്ടബന്ധുക്ക, ളാബ്ഭായ്യ തൊട്ട കൂട്ടരശേഷവും കഷ്ടമേ പട്ടടക്കാട്ടി- ലിട്ടെറിഞ്ഞു നടന്നിടും ൧൭- ഞാനെന്നുള്ളരഹംഭാവം ജ്ഞാനമില്ലായ്കകാരണം മാനവർക്കിതുതാൻ മുഖ്യ- സ്ഥാനമാപത്തിനോർക്കണം ൧൮- മക്കളേയും ഭായ്യയേയും പയ്കളേയും നിനക്കൊലാ- ഉൾക്കളേ ജഗദീശന്റെ നൽക്കളേബമോർക്കുവിൻ. ൧ - തിരക്കാണിന്നു. ഭഗവൽ- സ്നരണം നാളെയെന്നു നാം കരുതായ്ക, മരിച്ചിടു- ന്നൊരുനാളാർക്കറിഞ്ഞിടാം. ൨ - സംസാരിയാതിരുന്നുള്ളിൽ കംസാരിയെ നിനക്കുകിൽ സംസാരം നീങ്ങുമെന്നുള്ളാ- സ്സംസാരം നിങ്ങളോർക്കണം
൨൧- തനിയെ ജഗദാധാര-
ക്കനിയെക്കരുതീടുകിൽ ജനിത്രീജഠരപ്രാപ്തി യിനിവേണ്ടിവരാ ദൃഢം.
൨൨- ഞാനിപ്പറഞ്ഞ തത്വങ്ങൾ
മാനിച്ചേവം നടക്കുകിൽ ഹാനി പറ്റില്ല ജനതേ!
ധ്യാനിക്കുക പരാൽപരം.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.