ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൨൩൨ മംഗളോദയം പുസ്തകം ൧൪. അനലൻ പിടിപെട്ടുദിയ്ക്കുമീ
യനഘശ്യാമളധൂമസഞ്ചയം വനലക്ഷ്മിവിടത്തു ചീകിടും ഘനവാർകുന്തളമെന്നുതോന്നുമേ
൧൫. പകലത്രയുമസ്തമിച്ചുപോയ്
പകരം സന്ധ്യയണഞ്ഞു സാമ്പ്രതാ പകരുന്നു വിചിത്രദീധിതി പ്രകരം വാനിലുമീവനത്തിലും
൧൬. മലർ,പച്ചില,പുല്ലു,ചെന്തളിർ-
ക്കുലയെന്നുള്ളവ സാന്ധ്യകാന്തിയിൽ പലവർണ്ണമെടുക്കവേ വനീ- തലമിപ്പോൾ ബഹുചിത്രദർശനം
൧൭. ഒരു ധൂസരകാന്തി ദുരവേ
പെരുകുന്നു ഘനമായൊരൊച്ചയും നിരുപദ്രവമിങ്ങു രാവിതാ വരുമിപ്പോൾ പുകവണ്ടിപോലവേ.
൧൮. തുടരെ പകരുന്നു കാല,മീ
ങ്ങുടനേന്തുന്നു തമോമഷിദ്രവം: അടവീതടമാകവേ കരി- ങ്കടലിർ കാന്തിയിതാ കലർന്നുപോയ്
൧൯. മടിയന്റെ മനോരഥം കണ-
ക്കടിമപ്പെട്ടിരുളിന്നു കണ്ണുകൾ വെടിയുന്നു ഫലം, നമുക്കിനി ക്കുടിൽ പോയ് കുടിങ്കൊൾകയാം സുഖാം
൧൦. പരചിത്സുഖലാഭജന്യയാം
പരമാർത്തസ്ഥിതിപാർത്തു കാൺവാൻ പരമീ വിപിനാന്തവിശ്രമം പരമോദാഹൃതിയായിടുന്നു മേ-
കുറ്റിപ്പുറത്തു കേശവൻനായർ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.