ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
മംഗളോദയം
ഇപ്പാരെല്ലാം ഗ്രസിക്കുന്നതിനു കൊതിപിടി- ച്ചുച്ചലിക്കുന്ന വിദ്യ ജ്ജിഹ്വാഗ്രം നീട്ടമെന്നും;പ്രകൃതിമിനി- ട്ടിന്നു മാറുന്നു കഷ്ടം! താപത്തിൻ ഹേതുതാനെങ്കിലുമതിനുപശാ- ന്തിക്കു ചിന്തിച്ചുമാർഗ്ഗം തൻകയ്യാൽത്താങ്ങി മെല്ലെജ്ജലതതിയെ വഹി- ച്ചങ്ങു മേല്പോട്ടു പോക്കി പിൻകാലത്തിൽ ഘനപ്പെട്ടവ പലവഴി വ- ന്നങ്ങയോടേറ്റുമുട്ടി- പ്പങ്കം പാരിൽപരത്തി;കരുമനകളിനി ക്കാട്ടുവാൻ ബാക്കിയുണ്ടൊ?. ഗോളങ്ങക്കൊക്കെയും താനധിപതി, സുമന- സ്സേവ്യനാമോക്ഷധീശൻ- പോലും പോഷിക്കുവാനായ്ത്തവ കരബലമാ- ണാശ്രയിക്കുന്നതത്രെ; ആമട്ടാന്യാദൃശശ്രീപെരുകിന ദിവസാ- ധിശ! നീ ദൈവയോഗാ മൂലം കോലംപകർന്നു വിളറി വിവശനായ് കാണ്കെടൊ കാലഭേദം !. മന്ത്രങ്ങൾക്കേകദേശം വിഷയ ,മിരുളുക- റ്റീടുവാൻ പോരുമെന്നോ- ർത്തെന്തായാലും ചലിക്കാതരുളുമൊരു മറ- ക്കാതലാതിത്യദേവൻ അന്തംകൂടാതെടുത്തീടിന കരിമുകിലിൽ- ക്കഷ്ടമേ ! പെട്ടു വല്ലാ- തന്തസ്സില്ലാതെ മങ്ങും പരിധിയൊടു പരി- ക്ഷീണനായ്പാണിടുന്നൂ വേനൽക്കാലത്തു വേഴാമ്പലുകളുഴലുമാ- മൽക്കടോഷ്മാവുയർത്തി മാനത്തിൽ സ്വപ്രതാപത്തിനു കാവു വരാ-
തത്രയും സഞ്ചരിച്ചു ;
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.