൨ മംഗളോദയം [പുസതകം ൨
കലം പറക്കുവാനാകത്ത കോഴി പരന്തിന്നുമീതെ പറന്നുനടക്കുവാൻ ശ്ര
മിക്കുന്നതുപോലെ പരിഹാസാസ്പദമായിത്തീരുന്നതാണ്.അങ്ങിനെ
യാണെന്നുവരികിലും അസാദ്ധ്യമെന്നുവെച്ചു പരിശ്രമിക്കാതെ പിന്തിരി
ക്കുന്നുതും യുക്തമായിരിക്കയീല്ല.ഉദ്ദേശം ശ്ലാഘ്യവും ഉത്സാഹം കൊണ്ടു
പലതും സാദ്ധ്യവുമാണെന്നു പൂർണ്ണബോധമുണ്ടായിരിക്കേ പാത്രക്കളത്തിൽ
കടന്നു പയറവവാൻ തുടങ്ങിയിരിക്കുന്ന ഞങ്ങൾ ദാക്ഷിണാത്യന്മാരുടെ
ആരംഭശൂരത്വമെന്ന അപവാദത്തിന്നു പാത്രമായിത്തീരുവാൻ ഒരു
കാലത്തും വഴികൊടുക്കുന്നതല്ല. ജയാപജയങ്ങൾ "ദൈവംപാതി"യോടു
നമുക്കുളള അടിമപ്പാടിനെ അനുസരിച്ചിരിക്കട്ടെ.
കഴിഞ്ഞ കൊല്ലത്തെ വിഷയവിവരപ്പട്ടിക പരിശോധിക്കുമ്പോൾ
പല ഭേദഗതികളും ചെയ്യേണ്ടതായിട്ടു ഞങ്ങൾ കാണുന്നുണ്ട്. "മുട്ടശാ
ന്തിനിവൃത്തി"ക്കുവനായി ചില ലേഖനങ്ങൾ പ്രസിദ്ധം ചെയ്യേണ്ടിവ
ന്നിട്ടുണ്ടെന്നു ഞങ്ങൾ സമ്മതിക്കണം. പരമമായ ഉദ്ദേശത്തിന്റെ ഒരു
വക്കുപോലും സ്പറ്ശിച്ചിട്ടുണ്ടെന്നു ഞങ്ങൾ വിചാരിക്കുന്നതുമില്ല.എന്നാൽ
ഇതിന്നു പത്രപ്രവർത്തകന്മാർമാത്രം ഉത്തരവാദികളാണെന്നുവിചാ
രിക്കന്നതായാൽ അല്പം സങ്കടമില്ലെന്നില്ല.മലയാളമാസികകൾ വാ
ങ്ങിവായിക്കുന്നവർ എണ്ണായിരത്തിൽ ഒന്നുവീതമേ ഉളളു.അതിൽത്ത
ന്നെ മുപ്പത്തീരായിരത്തിൽ ഒന്നുവീതമേ പണം കൊടുക്കുന്നവരുമുളളു.
ഇതു പന്ത്രണ്ടു മാസികകൾക്കുടി വിഭജിക്കുന്നതായാൽ മാസികകൾക്ക്
ഉപജീവിക്കുവാൻ എത്രത്തോളം സൌകയ്യമുണ്ടന്ന് ആലോചിക്കാതെ
തന്നെ അറിയാം.പക്ഷേ മംഗളോദയത്തിന്റെ ഭാഗ്യാതിരേകംകൊ
ണ്ട് കാലവസ്ഥക്കുതക്ക സഹായമല്ലാ ഞങ്ങൾക്ക് ഉണ്ടായിട്ടുളളു. ഇതു
തന്നെ മേലാൽ ഞങ്ങൾക്ക് ഉത്സാഹത്തിന്നും കാരണമായിത്തീർന്നിട്ടുണ്ട്..
വിഷയങ്ങളുടെ എനത്തിലും കനത്തിലും വിചാരിച്ചിരുന്നതുപോ
ലെ പുഷ്ടിവരുത്തുവാൻ ഞങ്ങൾക്കുസാധിച്ചിട്ടില്ല. മാസികയുടെ സം
ഖ്യ വർദ്ധിച്ചും,ഭാഷാഭിമാനികളുടെ ഏകോപിച്ചുളള പ്രയത്നംക്ഷയിച്ചും,
എഴുതാവുന്ന ലേഖകന്മാരുടെ എണ്ണം കുറഞ്ഞും,വന്നുചേരുന്ന ലേഖ
നങ്ങളുടെ വണ്ണം കുടിയും,അർത്ഥം അഴഞ്ഞും, വാക്കു കുഴഞ്ഞും ഇരിക്കു
ന്ന കാലംവരെ മാസികാപ്രവർത്തകന്മാക്കും മലയാളഭാഷക്കും ഈ നൂലാ
മാലയിൽ കിടന്ന് എത്തും പിടിയും കിട്ടാതെ നട്ടംതിരിയുകയേ നിവൃത്തി
യുളളു. എന്നാൽ സഹായം മുമ്പും പുഷ്ടി പിമ്പും എന്ന നിലവിട്ടു പരാ
പേക്ഷകൂടാതെ ആത്മപ്രയത്നംകൊണ്ടു മാസികയെ പോഷിപ്പിച്ച് വ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.