ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ലക്കം ദിവാചന്ദ്രൻ ൫൭
പൂരം ചേരുന്ന സത്സന്നിധിയിലിഹ ജനാ- മോദമേകി ക്രമത്തിൽ സ്വൈരം രാജാവു രാജിച്ചിതു വഴിപിഴയാ- തെങ്കിലും ചെന്നു സൂർയ്യാ- കാരം നോക്കാ,തതല്ലോ വലിയൊരപജയ- ത്തിനു മുഖ്യം നിദാനം. ൩.. സർവ്വജ്ഞോത്തംസമുത്താ, ണമൃതകിരണനാ, ണെന്നുതാനല്ല ലക്ഷ്മി- സർവ്വസ്വത്തിന്റെ സത്താണ, ഖിലകുവലയ- വ്രാതനേതാവുമാണ്, സർവ്വംകൊണ്ടും തനിക്കുണ്ടൊരു മഹിമ ജഗ- ത്തിങ്കലെന്നുളളിലേററം ഗർവ്വംകൊണ്ടാനതാണീ നിലയിലുലയുവാൻ കാരണം ശർവ്വരീശൻ. ൪. ജാതമോദം രമിച്ചക്കുമുദിനി മറയു- ന്നേരമന്യത്ര ജാത- സ്ഫിതാനന്ദം ഹസിക്കും കമലിനിയൊടണ- ഞ്ഞിടുവാനൂടുനോക്കി വിതാശങ്കാ തിരിക്കുംവഴിയിലിഹ ദിവാ- ജീവനാഥന്റെ രശ്മി- വ്രതാഘാതാൽ കരം തോറ്റോടുവിലിത മുഖം താഴ്ത്തിമാഴ് കുന്നു ചന്ദ്രൻ.
൫. ആത്താമോദം വിളങ്ങും നവകുസുമതിയാം
പദ്മിനിത്തയ്യലാളെ- ച്ചേർത്താനന്ദിക്കുവാനായ് ത്തുടരുമൊരു ജഡാ- കാരനെപ്പദ്മിനീശൻ പാർത്താവേശിച്ചകാറീ, ശിവശിവ ശിവനാ- പീഡമാകും ദ്വിജേന്ദ്ര- ന്നോർത്താലേവം വരാമോ ഗതി നിശിചരനെ- ന്നുളള ദുർവൃത്തിയെന്യേ
15*
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.