ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മുദ്ര

     ഇസ്യാ൪ നാമാവനാ  മെന്താകി   എല്ലാവ൪ക്കും 
        പരസ്യമായിട്ടു  അറിവിയ്കുന്ന     വിളംബരം           
                
      എന്തെന്നാൽ‌   ഈ  രാജ്യത്തിന്റെ   ഏതാനുംകള്ളന്മാ൪വന്നു    ഉദ്യോഗസ്ഥൻമാരുടെ    വീഴ്ചകൊണ്ടും കുടിയൻമാരുടെ   ഒത്താശകൊണ്ടും മൊഷണം

കുലപാതകങ്ങൾ ചെയ്തിരിക്കുന്നു.ആയത തീരുമാനം നി൪ത്തൽ ചെയ്യേമണ്ടുന്നതിനെ വളരെ ആവശ്യം ഇരിക്കകൊണ്ട സകലമാനപേ൪ക്കും പ്രസിദ്ധപ്പെടുത്തേ ണ്ടുന്നതു എന്തെന്നാൽ കള്ളൻമാ൪ക്കു പ്രമാണമായിരി ക്കുന്ന രാമനായരേയും ഇക്കണ്ടകുറുപ്പിനേയും നമ്പിയാരേയും വടക്കൻ ചന്തുനായരേയും കണ്ണാരൻനായരേയും ഇച്ചക്കനേയും ചെങ്ങാഴിക്കൊട്ട നാരായണൻ‌നമ്പിയാരേയും ഈ എഴുതിയ പ്രമാണികളാ യിരുന്ന ആളുകളെ ആരൊരുത്തരെങ്കിലും പ്രാണനൊടാവത കൊന്നാചത കൊണ്ടുവന്ന പണ്ടാരവകയിൽ ഏല്പിച്ചാലും ആയത കഴിയില്ലെങ്കിൽ മെൽ എഴുതിയ ആളുകൾ ഏതു ദിക്കിൽ ഇരിക്കുന്നു എന്ന സൂക്ഷമറിഞ്ഞു പണ്ടാരവകയിൽ വന്നു തുൽപ്പുശൊല്ലിപ്പിടിപ്പിക്കുന്ന ആളുകക്കും ആളൊന്നിനു ആയിരംരൂപാവീതം എനാംകൊടുക്കുകയും ചെയ്യും . ആയതല്ലാത്ത മെൽ എഴുതിയആളോടുകൂടി കുലപാതകവുംമോഷണങ്ങളും ചെയ്തിരുന്ന ആളുകളേയും പിടിച്ചുകൊണ്ടുവന്നു ഏല്പിച്ചാലും തുൽപ്പുപരഞ്ഞാലും അവരവരുടെ അവസ്ഥപോലെ എനാം നിഷ്ക൪ഷചെയ്തു കൊടുപ്പിക്കയും ചെയ്യും. ഉദ്യാഗസ്ഥൻമാരുടെ വീഴ്ചയിനാലും കുടിയാനവൻമാരുടെ ഒത്താശയിനാലെയും ഇപ്രകാരം വന്നിരിക്കുന്നതാകകൊണ്ടു എല്ലാവരും ബൊധിച്ചിരിക്കെണ്ടത എന്തെന്നാൽ സ൪വ്വാധികാര്യക്കാറന്മാ൪ പ്രവൃത്തിക്കാറൻമാ൪ മാസപ്പടിക്കാറൻമാ൪ മുതലായിട്ടുള്ള ആളുകളും ഢാണാനായ്ക്കൻ ഢാണാക്കാറരുൾപ്പെട്ട ആളുകളും മുറിക്കാറരും രാപകൽ പ്രയാസപ്പെട്ടു കള്ളന്മാരെ തുൽപ്പിച്ചുപിടിക്കാതെ അജാഗ്രതായിട്ടു പാ൪ക്കുന്ന ആളുകൾക്കും കള്ളൻമാ൪ക്ക ഒത്താശയായിട്ടികുന്നു അരി തവശം മുതലായൂകൊടുത്താലും കൊടുപ്പിച്ചാലും ആയാളുകൾക്കും വലുതായിട്ടുള്ള കുറ്റമാകകൊണ്ടു അതിൻമണ്ണം ഒള്ള ആളുകളെ കള്ളന്മാരെ ചെയ്യിക്കുന്നതുപോലെ ഒള്ള ചിക്ഷ ചെയ്യിക്കയും ചെയ്യും.എന്ന 988-ാമാണ്ട് മകരമാസം 28-ാoനു എഴുതിയ്തൂ.

                                     മൺട്രോ   [ഒപ്പ്]

23*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/99&oldid=165571" എന്ന താളിൽനിന്ന് ശേഖരിച്ചത്