മലയാളഭാഷ ൫
<poem>ക്കം മുതലായ യൌഗികശബ്ദങ്ങളും, മറുവൽ4, കൊട5 മുതലായ നാമവിശേഷങ്ങളും തള്ളിക്കളയുന്നതുകൊണ്ടല്ലേ കയ്യിലുള്ളതു കളഞ്ഞു കടം വാങ്ങേണ്ടിവരുന്നത്. പരിചൊട്, അഴകൊട്, വിരവൊട്, നലമൊട്, വടിവൊട്, തരമൊട്, തിറമൊട്, ചിതമൊട് ഈ വക സാർത്ഥകപദങ്ങൾ അസ്ഥാനത്തിലുപയോഗിച്ചു നിരർത്ഥകങ്ങളായിത്തീർന്നു പാദപൂരണത്തിന്നു മാത്രമായി ശേഷിച്ചിരിയ്ക്കുന്നു. ഈ സ്ഥാന ഭ്രംശം നിമിത്തം ഒരു കാലത്തു നല്ല സ്ഥിതിയിൽ നല്ലവരോടു കൂടി സഹവാസം ചെയ്തു പ്രസിദ്ധി നേടിയ ഈ ജാതി പദങ്ങളെ ദുഷ്ടസംസർഗ്ഗംകൊണ്ടു ദോഷപ്പെടുകയാൽ മലയാളഭാഷാലോകത്തിൽ നിന്ന് ആട്ടിപ്പായിച്ചു തുടങ്ങിയിരിക്കുന്നു. ആർ കണ്ടു വിധി ദുശ്ശീലം, കണ്ടവരാർ വിധി ദുശ്ശീലം; കണ്ടു സീതയെ, സീതയെക്കണ്ടു; പറ്റി, പറ്റിപ്പോയി; കണ്ടു, കണ്ടുമുട്ടി; ഇങ്ങിനെയുള്ള വാചകങ്ങളിലും വാക്കുകളിലും ഗൂഢങ്ങളായിക്കിടക്കുന്ന ഭാവഭേദങ്ങളെ സൂക്ഷ്മമായി ആലോചിയ്ക്കാതെ ഗദ്യങ്ങളും പദ്യങ്ങളും വാരിക്കോരിച്ചൊരിഞ്ഞു നാടൊക്കെക്കലങ്ങിയിരിക്കുന്നു.
രസത്തിന്ന് അനുഗുണങ്ങളായ അലങ്കാരങ്ങളുടെ ശുദ്ധിയും സ്ഥാനത്തിന്നനുസരിച്ച വിന്യാസക്രമവും കല്പനാശക്തിയുടെ പുതുമയും സ്വാധീനവും ആധുനിക കവിതകളിൽ അപൂർവ്വം ചിലതിൽ മാത്രമേ നിഷ്കർഷിച്ചു കാണുന്നുള്ളൂ. 'മമ്മാകാണായിൽപ്പോളൊരുപൊടിപടലീ ഭൂതലാൽപൊങ്ങിമേൽപ്പൊ- ട്ടമ്ലാനംവ്യോമ്നിപാകിക്കിരണനികരമാ- വൃണ്വതീചണ്ഡഭാനോഃ നിർമ്മായംവൈരീസേനാംഗ്രസിതുമരിയവം- യുംപിളർന്നാത്തകോപം വമ്പോടെത്തുംകൃതാന്തശ്വസിതനിവഹധൂ- മംപരക്കുന്നപോലെ.' 'നീർത്താനിന്ദൂപതമിവതെളിഞ്ഞാമ്പൽ പോലേചിരിച്ചാ- നാർത്താൻവണ്ടിൻകുലമിവവളർന്നാൻ പയോരാശിപോലേ പീത്വാ രൂപാമൃതമിളകിനാനേഷ ചേർപ്പോത്തുപോലേ കൂൾത്താൻകാമീമദനനിവപോ- ന്നാഗതേവീരചന്ദ്രേ.'
ഇങ്ങിനെ യുദ്ധയാത്രയും സന്ദശഹരദർശനവും അലങ്കരിക്കേണ്ടുന്ന ഘട്ടത്തെ_ അടിവഴിപടയാളിക്കൂട്ടർതട്ടിപ്പടർത്തും പൊടിനിരഗഗനത്തിൽതിങ്ങിവിങ്ങിപ്പരന്നു ചൊടികെടുമഴലേന്തുംപാന്ഥനാരീജനത്തിൻ കൊടിയവിരഹവഹ്നിസ്തോമധൂമംകണക്കെ. മുന്നിൽകണ്ടോരുനേരംവെയിലിലുരുകിടും
വെണ്ണപോലൊന്നലിഞ്ഞാൻ
പിന്നെപ്പാരംതെളിഞ്ഞാൻതരുണിമണിതുട-
ച്ചോരുകണ്ണാടിപോലെ
എന്നല്ലാരാൽപിണംകണ്ടിളകിനകഴുവെ-
പ്പോലെച്ചാരത്തണഞ്ഞാ-
നൊന്നുല്ലാസാൽചിരിച്ചാനഥകലികലരും
കോമരംപോലെയാർത്താൻ.
ഇങ്ങിനെ അണിയിച്ചാൽ അതിലുള്ള രസം ബഹുരസം തന്നെ. രസഭാവങ്ങളെ അനുഭാവാദികളെക്കൊണ്ടു കണ്ടപോലെ അനുഭവപ്പെടുത്തുന്ന കാർയ്യത്തിൽ പണ്ടത്തെ കവികൾ സ്വീകരിച്ചിരുന്ന വഴി ഇക്കാലത്തുള്ള കവിലോകത്തിൽ മിക്കതും പുറംപോക്കായിട്ടാണ് കിടക്കുന്നത്. 'നീരാടമ്മേനിവസനമിദംചാർത്തുദേവാർച്ചനായാ- മെപ്പോഴുംനീകൃതമതിരതുംമുട്ടുമാഠായിതല്ലോ എന്നീവണ്ണംനിജപരിജനപ്രാർത്ഥനംകർത്തുകാമാ കേഴന്തീവാരഹസിവിരഹവ്യാകുലാവല്ലഭാമേ.' എന്നു വർണ്ണിച്ചിട്ടുള്ള`അരതി' എന്ന വിരഹിണീദശാവിശേഷത്തെ -
4പുഞ്ചിരി, 5 ദാനം 2
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.