ത്മാവായ ആ രാജ്ഞിയെ കണ്ടിട്ടുള്ള നയനസാഫല്യം ;അതോടുകൂടി അങ്ങനേ-
യുള്ള ആളിന്റെ ജീവരക്ഷയെന്ന മഹാസുകൃതം; തഥാച സ്വാൎത്ഥം മാത്രം നോ-
ക്കുന്ന പക്ഷവും ഇക്കാൎയ്യം ചെയ്യേണ്ടതു് തന്നേ എന്നു താല്പൎയ്യം
“ | കല്യാവേശാൽ കലുഷമതിയാമെന്റെ ചാപല്യമൂലം
കല്യാണാംഗിക്കതികഠിനമാമല്ലലേവം പിണഞ്ഞൂ | കല്യാ ദൈവാൽ കഥമപി സമുന്മൂലിതസ്വാന്താശല്യാ കല്യാ നിന്നാൽ പരമിഹ മമ ക്ഷേമവാൎത്താം നിവേദ്യ || |
” |
ഇത്ര മഹാഭാഗമായ രാജ്ഞിക്കു എന്നാലീവിധം ആപത്തു് എങ്ങനേ നേരിടും എന്നു മയിലിനു തോന്നാവുന്ന ചോദ്യത്തിനു് അതിനും നിമിത്തം ഞാനാണു്, അ- തിനാൽ തന്നെ ആണു് എനിക്കു ഇത്ര നിൎബ്ബന്ധവും എന്ന അഭിപ്രായത്തിൽ ഉത്തരം പറയുന്നു. കല്യാവേശം , കലിയുടെ ആവേശം . എനിക്കും എന്തോ തല്ക്കാ- ലമുണ്ടായ കലിബാധയാൽ അങ്ങനേ ഒരു ചാപല്യത്തിനു (അവിവേകത്തിനു) ഇ- ടയായി എന്നേ ഒള്ളു എന്നു ഭാവം . ദൈവാൽ കല്യാ, ഈശ്വരാനുഗ്രഹം കൊണ്ടു കുശലിനിയായിരിക്കുന്ന അവൾ. ഇഹ മമ ക്ഷേമവാൎത്താം നി- വേദ്യ, ഇവിടേ എനിക്കു ക്ഷേമമെന്ന വൎത്തമാനം അറിയിച്ചിട്ടു. നിന്നാൽ പരം, നിന്നാൽ തന്നേ. കഥമപി സമുന്മൂലിതസ്വാന്തശല്യാ കല്യാ, ഏതുവിധേന എങ്കിലും മനശ്ശല്യമിലാത്തവളാക്കിച്ചേെയ്യപ്പേടേണ്ടവളാകുന്നു. എ- ന്മൂലമാണപത്തെങ്കിലും എന്റെ ക്ഷേമവാൎത്ത അറിഞ്ഞേമഹാരാജ്ഞിക്കു മനശ്ശല്യ- ത്തിനു കുറവുവരൂ എന്നു നിൎദേശിക്കയാൽ നായികയുടെ അനുരാഗാതിശയവും ക്ഷ- മയും ഗാംഭീൎയ്യവും മറ്റും ധ്വനിക്കുന്നു.
“ | തത്താദൃക്കാം നരപതിഭയം കൊണ്ടു മറ്റാരുമിപ്പോ-
ളെത്താനും തൽപുരമതിൽ മഹാരാജ്ഞിയേക്കാണുവാനും | വൃത്താന്തം മേ പറവതിനുമാളല്ല നീ തന്നെ വേണം ചിത്താശ്വാസം രുചിരചികുരയ്ക്കേുകവാൻ കേകിവൎയ്യ! || |
” |
'നിന്നാൽ പരം കല്യം' എന്നു പരിച്ഛേദിച്ചു പറഞ്ഞതിനെ സമൎത്ഥിക്കുന്നു. രാജഭയത്താൽ സാധാരണന്മാൎക്കു ഈ അവസരത്തിൽ ഇക്കാൎയ്യം സാധ്യമല്ലാ. എ- ന്തുകൊണ്ടെന്നാൽ ഒന്നാമതു് അവിടെ ചെല്ലുക ദുർഘടം, ചെന്നാൽ രാജ്ഞിയെക്കാ- ണുക, കണ്ടാൽ എന്റെ ദൂതു് പറക; നിനക്കോ പിന്നെ പക്ഷിയും ഈശ്വരാംശ- വുമാകയാൽ രാജഭയം വേണ്ടല്ലോ എന്നു ഹൃദയം . അതിനാൽ ആ സൂന്ദരിയ്ക്കു നീ തന്നെ ആശ്വാസമേകണം. കേകിവൎയ്യ! മയൂരശ്രേഷ്ഠ ! എന്നു സംബോധനം.