വേണ്ടി ഇടയിൽ താമസം ആവിശ്യമില്ല. അ ഞ്ജ സാ, ഉടൻ, സുമതേ!
ബുദ്ധിശാലിൻ എന്നു സംബോധനം; ഈ വക എണ്ണങ്ങളിൽ സ്വയം തന്നേ-
ഉചിതം നോക്കി നീ പ്രവർത്തിച്ചുകൊള്ളും എന്നും കാണിക്കുന്നു
“ | രണ്ടും മൂന്നും തവണ കൃഷിയേററുന്ന കണ്ടങ്ങളേയും
വണ്ടും ഞണ്ടും വടിവൊടു കളിക്കുന്ന കച്ഛങ്ങളേയും | തണ്ടും കെട്ടിത്തരമൊടു ചരിക്കുന്ന വള്ളങ്ങളേയും കണ്ടുംകൊണ്ടച്ചറുപുഴകൾതൻ തീരമാൎഗ്ഗേണ പോക! |
” |
രണ്ടും മൂന്നും തവണ അരിപ്പാടുനിന്നു തെക്കുള്ള കണ്ടങ്ങൾ വിരിപ്പുനി-
ലങ്ങളാകുന്നു.കച്ഛങ്ങൾ ,വെള്ളം കെട്ടിനില്ക്കുന്ന താഴ്ന്ന പ്രദേശങ്ങൾ,പ്രാ-
യേണ ഈ മാതിരി ഇടങ്ങളിൽ ആമ്പൽ മുതലായ പുഷ്പങ്ങൾ കാണും; അതി-
നാലാണു വണ്ടിനിവിടെ പ്രസക്തി . ചെറുപുഴകൾ,ഇടത്തോടുകൾ ;ഇവ -
യിലൂടേ പ്രഭുക്കന്മാർ സാധാരണയായ് തണ്ടുവച്ച ഓടിവള്ളങ്ങളിൽ സഞ്ചരിക്കാ-
റുണ്ടു.ഈ വൎണ്ണനകൊണ്ടു മയിൽ കായങ്കുളത്തുകായൽവഴി പോകാതെ സ്വല്പം
കിഴക്കോട്ടു വന്നു്പത്തിയൂർ മുതലായ ദിക്കിലൂടെ പോകണമെന്നാണു കവിയ്ക്കുദ്ദേ-
ശ്യമെന്നു തോന്നുന്നു.
“ | വഞ്ചിക്ഷോണിയ്ക്കൊരു തിലകമാമപ്പുരത്തേയ്ക്കു പോകും-
വഞ്ചിക്കൂട്ടം വരുമളവിലത്തോട്ടുവാരത്തൊതുങ്ങി | വഞ്ചിയ്ക്കേണം വളരെ മരനീരുള്ളിലുണ്ടാകമൂലം വഞ്ചിത്തഭ്രാന്തെഴുമരയരാം നാവികക്കൎയ്യരേ നീ || |
” |
വഞ്ചിക്ഷോണിയ്ക്കൊരു തിലകമാമപുരത്തേയ്ക്കു, തിരുവനന്തപുര- ത്തേക്കു്,തോട്ടുവാരം,തോട്ടിൻകര; മരനീർ ,മദ്യം, ഇത് നീചന്മാരുടേ ഭാഷയെ അനുകരിച്ചു പറഞ്ഞതാണു. വഞ്ചിത്തഭ്രാന്ത്,വലുതായ മദം;അ- വർ മദിച്ചിരിക്കയാൽ. നീ വള്ളത്തിൽ കയറുന്നതു് അവർ അറികയില്ലെന്നു താ- പ്പൎയ്യം, കുടിയന്മാരേ വഞ്ചിക്കുന്നതിൽ ദോഷമില്ലെന്നും അഭിപ്രായം. നാവി- കക്കയ്യർ,ദുഷ്ടരായ വള്ളക്കാർ
2*