“ | തത്രാനല്പം മഹിമകലരും മന്ദിരേ ഹുണവൎയ്യൻ
സത്രാ മിത്രങ്ങളൊടു സരസം വാണിടുന്നാകിലപ്പോൾ | ചിത്രാകാര കൊടിമരമതിൽ കൂറൊടക്കൂറ കാണാം സുത്രാമാവിൻ സുഷമതമമാം വില്ലുതൻ തെല്ലു പോലേ || |
” |
ഇനി ആ ശ്ലോകം കൊണ്ടു കൊല്ലത്തേ വൎണ്ണിക്കുന്നു. തത്രാനാല്പം മഹിമ- കലരും മന്ദിരേ റസിഡൻസിയിൽ; ഹൂണവൎയ്യൻ, ധ്വരമാരിൽ മുഖ്യൻ, റസിഡന്റു; സത്രാമിത്രങ്ങളൊടു, ബന്ധുക്കളൊരുമിച്ചു; അപ്പോൾ, ആ അവസരത്തിൽ വാഴുന്നെങ്കിൽ സുത്രാമാവിൻ സുഷമാതമമാം വില്ലുതൻ- തെല്ലുപോലേ ,ഏറ്റവും സുന്ദരമായ ഇന്ദ്രചാപഖണ്ഡംപോലെ ചിത്രകാരമായ, അക്ക്രുറ, പതാകാ; കൊടിമരത്തിൽ കൂറോടേ കാണാം. വൎഷചിഹ്നമായ ഇന്ദ്ര- ധനുസ്സ് മയിലിനു ഇഷ്ടമാണല്ലോ. റസിഡന്റു അവിടെത്താമസിക്കുമ്പോഴേ- കൊടിക്കൂറ ധ്വജത്തിൽ തൂക്കാറൊള്ളൂ.
“ | മദ്ധ്വാസക്തഭ്രമരമുഖരാരാമമധ്യത്തിലുള്ളോ-
രദ്ധ്വാവിൽ പുക്കനവഹിതനായങ്ങുമിങ്ങും നടന്നാൽ | വദ്ധ്വാ ചേൎന്നിട്ടതുവഴി വരും വല്യ സായിപ്പു നിന്നെ- ബ്ബദ്ധ്വാ പാൎപ്പിച്ചിടുമദയമായഞ്ജസാ പഞ്ജരത്തിൽ || |
” |
റസിഡൻസിതോട്ടത്തിൽ സൂക്ഷിച്ചു വേണം നടക്കാൻ എന്നു പറയുന്നു. മദ്ധ്വാസക്തഭ്രമരമുഖരാരാമമധ്യത്തിലുള്ളോരധ്വാവിൽ , തേൻകുടി- ക്കുന്ന വണ്ടുകളാൽ ശബ്ദായമാനമായ തോട്ടത്തിന്റേ നടുവിലുള്ള വഴിയിൽ; പുക്കു, ചെന്നു; അനവഹിതനായ്, കരുതൽ കൂടാതേ അങ്ങുമിങ്ങും നടന്നാൽ, വദ്ധ്വാ ചേൎന്നിട്ടതുവഴിവരും വല്യസായിപ്പു, ഭാൎയ്യയുമൊരുമിച്ചു അവി- ടേ നടക്കാൻ വരുന്ന റസിഡന്റു; നിന്നേ ബധ്വാ, പിടിച്ചുകെട്ടി ;പാൎപ്പി- ച്ചിടുമദയമായഞ്ജസാ പഞ്ജരത്തിൽ, ദയകൂടാതേ വേഗത്തിൽ കൂട്ടിൽ പാൎപ്പിക്കും ധ്വരമാൎക്കു ഈ വകയിൽ വളരേ കൗതുകമുണ്ടു്.
“ | തോക്കും താങ്ങിത്തദനുചരരാം ഹൂണരൊന്നിച്ചു നേരം-
പോക്കും തീറ്റിയ്ക്കൊരു വകയുമായെന്നു വേട്ടയ്ക്കു തക്കം | നോക്കുന്നേരത്തകലയുമിരുന്നീടൊലാ നീയകാലേ ചാക്കുണ്ടാകാമൊരു ശകലവും ലാക്കു തെറ്റില്ലവൎക്കു || |
” |
3