ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
പൂൎവ്വഭാഗം‌
19
൪൨..


തഞ്ചം നോക്കിപ്പുനരഥ പുറപ്പെട്ടു താൎത്തേൻ കുടിച്ചും

ചഞ്ചൽപത്രാഹതിപതിതമാം ചാരുപക്വം ഭുജിച്ചും |

അഞ്ചന്നഞ്ചിക്കണമരികിലാശ്രാമധാമത്തിലെത്തീ-

ട്ടഞ്ചമ്പൻ തന്നുടെ ജനകനാമംബുജാക്ഷം സമക്ഷം ||

തഞ്ചം നോക്കിപ്പുനരഥ പുറപ്പെട്ടു്, സായിപ്പും മറ്റും അടുക്കലില്ലാത്ത തരം നോക്കി ലതാഗൃഹത്തിനു വെളിയിലിറങ്ങി ; താൎത്തേൻ കുടിച്ചും; ചഞ്ചൽ പത്രാ- ഹതിപതിതമാം ചാരുപക്ക്വം ഭുജിച്ചും, ഇളകുന്ന ചിറകുകൾ അടിക്കും- പോൾ വീഴന്ന നല്ല പഴങ്ങളേ തിന്നും; അ‍ഞ്ചൻ, സഞ്ചരിച്ചുകൊണ്ടു, അരികി- ലാശ്രാമമെന്ന ക്ഷേത്രത്തിലെത്തീട്ടു് , അഞ്ചമ്പൻ തന്നുടെ ജനകനാമം- ബൂജാക്ഷം സമക്ഷം , കൃഷ്ണസ്വാമിയേ പ്രത്യക്ഷമായി ; അഞ്ചിക്കണം, പൂജിക്കണം ; റസിഡൻസിയുടേ നേരേ വടക്കുവശത്തു് തന്നേ ആണു് ആശ്രാമ- ക്ഷേത്രം, മയൂരം കായലിൻെറ കിഴക്കേ കരയിൽ കൂടിവരുന്നതിനാലാദ്യം റസിഡൻ- സിയിൽ വന്നിറങ്ങുന്നു

൪൩.



വിശ്രാന്തിയ്ക്കായ് വിരവൊടവിടെത്തന്നെ നീ താമസിച്ചാൽ

വിശ്രാണിക്കും തവ വിതതമാം കൗെതുകം കാതുകൾക്കു |

സുശ്രാവ്യത്വം കലരുമനവധ്യാനകധ്വാനധാടീ.

മിശ്രാ നാഗസ്വരവിസൃമരാ കാകളീ കേകരാജ ! ||

നീ വിശ്രമിക്കാനായിട്ടു അവിടെത്തന്നേ താമസിക്കുന്ന പക്ഷം, സുശ്രാ- വ്യത്വം കലരുമനവധ്യാനകധ്വാനധാടീമിശ്രാ, ശ്രുതിമധുരയായ അന വധി ആനകവാദ്യങ്ങളുടേ ധ്വാനധാടിയോടു (ശബ്ദഘോഷത്തോടു) മിശ്രാ , കലൎന്ന; നാഗസ്വരവിസൃമരാ, നാഗസ്വരത്തിൽ നിന്നു പുറപ്പെടുന്ന; കാകളീ, മധുരമായ സൂക്ഷ്മശബ്ദം ; തവ , നിൻേറ; കാതുകൾക്കു വിതതമാം കൊ- തുകും വിശ്രാണിക്കും, ചെവിക്കു അധികമായ ആനന്ദം നൽകും.

൪൪.


നന്ദന്നാനാസുജനനയനാനന്ദിയായ് പിന്നയും സ്വ-

ച്ഛന്ദം നാഗാശനവര ! പറന്നക്കരച്ചെന്നവശ്യം! |

മന്ദസ്മേരാനനകമലയാം മാതുരാനന്ദവല്യാ‌

വന്ദസ്വ ത്വം ചരണയുഗളം ചന്ദ്രചൂഡാമണേശ്ച ||

"https://ml.wikisource.org/w/index.php?title=താൾ:Mayoorasandesham_1895.pdf/28&oldid=150271" എന്ന താളിൽനിന്ന് ശേഖരിച്ചത്