“ | വേഗത്തിൽപ്പോയഥ മധുരിപോൎമ്മന്ദിരം പുണ്യാ-
ഭോഗത്തേപ്പൂണ്ടഹിശയനനാം ദേവനെസ്സേവ ചെയ്ക | നാഗത്താന്മാർ വലിയവടമൂലത്തിലങ്ങൊത്തു വാഴു- ന്നാഗസ്സുണ്ടാക്കരുതവരെ നീ ഹന്ത ബാധിച്ചു സാധൂൻ || |
” |
ഉടനേ ക്ഷേത്രത്തിൽ ചെന്നു പുണ്യത്തിന്റെ പരിപൂൎത്തിയെ പ്രാപിച്ച് ജനാൎദനസ്വാമിയേവന്ദിക്കണം. മുൻചൊന്നതോൎത്തു് അവിടെയുള്ള സൎപ്പങ്ങളെ ദ്രോഹിക്കാൻ പുറപ്പെടരുതു്, എന്തുകൊണ്ടെന്നാർ അവര്പരോപദ്രവികളല്ല, സാധുക്കളാണു. വാസ്തവത്തിൽ അവിടേ കല്ലുകൊണ്ടുണ്ടാക്കിയ നാഗപ്രതിമക- ളാണല്ലോ അധികം.
“ | നീഹാരാഭം നിരുപമരസം നീരമാസ്വാദ്യ നൽപു-
ല്ലാഹാരം ചെയ്തഹരഹരപക്ലേശമായ് കേശവന്റേ | ഗേഹാസന്നസ്ഥലിയതിലതിസ്വൈരമായ് സഞ്ചരിക്കും മാഹാസംഘം മനസി നിതരാമേകമാനന്ദമാൎക്കും || |
” |
നീഹാരാഭം, മഞ്ഞു് പോലേേ വെളുത്ത;ഗേഹാസന്നസ്ഥലി,മതിലകം; മാഹാസംഘം, പശുക്കൂട്ടം; വൎക്കലപ്പശുവെന്നു പ്രസിദ്ധമാണ്.
“ | കാന്തിക്കാതൽക്കൊലുമ കലരും കഞ്ജനേത്രന്റെ ബിംബം
ശാന്തിക്കാരൻ ക്ഷിതിസുരവരൻ ഭംഗിയോടുത്തമാംഗേ | ഏന്തിപ്പോതകുന്നൊരു പുതുയേക്കാങ്കിലാനന്ദസിസിന്ധൌ നീന്തി സ്വാന്തം തവ നിരവധൌ താന്തമാകും നിതാന്തം || |
” |
കൊലുമ, അതിശയം,ആഡംബരം;'കൊലു'എന്ന ധാതുവിൽനിന്നു തന്മാത്ര- തദ്ധിതൻ. ഉത്തമാംഗേ ഏന്തി, ശിരസ്സിൽ എടുത്തു് ; "വെണ്മഴുവേന്തിയ- രാമൻ" ഇത്യാദി പ്രയോഗം നോക്കുക. നിത്യമുള്ള ശിവേലിയിൽ ശാന്തിക്കാരൻ ബിബം തലയിൽ വച്ചാണു എഴുന്നള്ളിയ്ക്ക പതിവു. അവധിയില്ലാത്ത ആനന്ദ- സിന്ധുവിൽ നീന്തീട്ടു നിന്റെ സ്വാന്തം, മനസ്സു; നിതാന്തം താന്തമാകം, ഏറ്റം ക്ഷീണിക്കും; സമുദ്രത്തിൽ നീന്തുവോർ എളുപ്പത്തിൽ കുഴയുമല്ലോ. നിനക്കു ആനന്ദപാരവശ്യമുണ്ടാകുമെന്നു താൽപൎയ്യം .