“ | പാറക്കുട്ടം പരമവിടെയൊണ്ടുന്നതം ചേർന്നു കൂടി-
ക്കാറംഭസ്സേക്കവരുവതിനായ് വന്നിറങ്ങുന്നവണ്ണം | കൂറത്യന്തം മനസി കലരും കൂട്ടരോടൊത്തു ഞാൻ പ- ണ്ടേറക്കൌതുഹലമൊടു കളിച്ചീടുമാറുണ്ടതിന്മേൽ || |
” |
അവിടേ പരമുന്നതം, ഏറ്റമുന്നതമായ; പാറക്ക്രട്ടം,കാർമേഘം വെള്ള മെടുക്കാൻ വന്നിറങ്ങുന്ന മാതിരിയിൽ ചേർന്നു ക്രടീട്ടുണ്ടു. കളിച്ചീടുമാറുണ്ട്; 'പണ്ട്' എന്നു കൂടിപ്പറഞ്ഞതിനാൽ കളിക്കാറുണ്ടായിരുവെന്നു താല്പർയ്യം.
“ | കുന്നിന്നങ്ങേപ്പുറമടവിയാണയതിൽ പോയതന്ദ്രം
കന്നിച്ചീടും കതുകമൊടും ഞാൻ കൂട്ടി നായാട്ടുകാരേ | പന്നിക്കൂട്ടം പുലിയിതുകളേ വേട്ടയാടീട്ടയത്നം കൊന്നിട്ടുണ്ടന്നതിലൊരു രസം സ്വല്പമല്ലിപ്പൊഴും മേ || |
” |
സ്പഷ്ടം. വാച‍്യാർത്ഥചർവണക്ഷണത്തിൽകവിഗതയായ ഉൽകണ്ഠയ്ക്കു പ്രതീ- തിവരുന്നതിനാൽ ഭാവധ്വനി.
“ | വഞ്ചിക്ഷോണീവലരിപുപുരീപ്രാന്തദേശത്തിലെത്താൻ
കിഞ്ചിദ്ദൂരേ കിലികിലരവം പൂണ്ട താലങ്ങൾ കണ്ടാൽ | വഞ്ചിയ്ക്കാമന്ത്രണമതു കഴിച്ചിട്ടു നീ വിട്ടതേറ്റം- നെഞ്ചിൽ കൌതൂഹലമൊടു തടുധ്വാവിലൂടേ ഗമിക്ക || |
” |
കിലികിലരവം എന്നു അനുകരണം. ആമന്ത്രണം, യാത്ര പറയൽ ; വടക്കുനിന്നു വരുന്നവർക്കു തിരുവനന്തപുരം അടുത്തു എന്നള്ളതിലേക്കു ഒരു- ലക്ഷണം തോട്ടുവക്കിൽ കാണുന്ന പനക്കൂട്ടമാകുന്നു.