മു ഖ വു ര.
മഹാകവിയായ കാളിദാസ൯ 'മേഘസന്ദേശം' എന്നൊരു വ്യാജേന ഗതാനുഗതികന്മാരായ ഭാവികവികളിലുള്ള കാരുണ്യാ- തിശയത്താലോ എന്നു തോന്നുമാറു ഒരു നൂതനകവിതാപദ്ധതി കണ്ടുപിടിച്ചതി൯േറ ശേഷം പ്രാചീനരിലും നവീനരിലും എത്രതന്നെ കവികൾ ആ വഴിയേ പുറപ്പെടുകയുണ്ടായിട്ടില്ല? സന്ദേശകാവ്യങ്ങൾ അന്നേ മുതൽ ആണു നടപ്പായതു. ഇപ്പോൾ തിരുവിതാങ്കോടു കൊട്ടാരം ലെെബ്രറി ഒന്നിൽ തന്നേ ഇതേ- വരെ പ്രസിദ്ധം ചെയ്തിട്ടില്ലാത്തതായ അഞ്ചു സന്ദേശങ്ങൾ കിടപ്പുള്ളതായി'ശുകസന്ദേശ'ത്തി൯േറ മുഖവുരയിൽ ശ്രീ വഞ്ചി- വിശാഖമഹാരാജാതിരുമനസ്സുകൊണ്ടു പ്രസ്താവിച്ചിരിക്കുന്നു. ആ പണ്ഡിതസാർവഭൌമനായ മഹാനുഭാവന്നു നമ്മുടേ ഈ 'മയൂരസന്ദേശം'കൂടി ഗണിക്കാനിടവരാഞ്ഞതു ഇക്കൃതിയുടേയും തൽകർത്താവി൯േറയും ഒരു ഭാഗ്യഹീനത തന്നേ എന്നു നാം അത്യന്തം വ്യസനിക്കുന്നു. കവിയ്ക്കാകട്ടേ--
“ | ഈ ലോകത്തിൽ സുഖമസുഖവും മിത്രമായ് ത്താനിരിയ്ക്കും മാലോകൎക്കും മതിമുഖി ! വരാറില്ലയോ മാലനേകം |
” |
എന്ന സ്വന്തസമാധാനം എവിടേയുമുണ്ടല്ലോ.
എന്നാൽ കവികുലകൂടസ്ഥനായ കാളിദാസരുടേ നവീന- പന്ഥാവിനു സാഫല്യം സിദ്ധിച്ചതു ഈ'മയൂരസന്ദേശ'ത്താലാ- കന്നുവെന്നു നിൎവിവാദമായ് തന്നേ പറയാം. സന്ദേശരാജ്യ- ത്തിൽ ഇതേവരെ 'ശുകസന്ദേശ'ത്തിന്നായിരുന്നു യൌവരാജ്യം. നമ്മുടേ കവിയെപ്പോലേ തന്നേ ലക്ഷ്മീദാസനും ശബ്ദത്തിലും അൎത്ഥത്തിലും ഒരു പോലേ ദൃഷ്ടിവച്ചിട്ടുണ്ടായിരുന്നു.