ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഉത്തരഭാഗം.
31
൨.


ഉല്ലാസത്തോടവിടെ മരുവം പൂൎണ്ണചന്ദ്രാസ്യമാരാം

മല്ലാക്ഷീണാം ഗണമുപവനസ്തോമമസ്തോകശോഭം

എല്ലാമോൎക്കിൽ പ്രതിഫലിതായായ് പശ്ചിമാംഭോധിതന്നിൽ

ചൊല്ലാൎന്നീടും സുരനഗരിതാൻ കണ്ടിടുന്നെന്നു തോന്നും ||

അവിടേയുളള സ്ത്രീകളുടേ വീസ്മയനീയമായ രൂപലാവണ്യവും പൂന്തോട്ടങ്ങളുടേ അഴകം മറ്റും ഒാൎത്തു് നോക്കുന്വോൾ അമരാവതി തന്നേ അടുത്തുളള പടിഞ്ഞാറേ- സമുദ്രത്തിൽപ്രതിഫലിച്ചുകാണുന്നതാണോ അപ്പുരി എന്നു തോന്നപ്പോകമെന്നു ഉൽപ്രേക്ഷ.

൩.


കന്നൽക്കണ്ണാൾമണികളവിടെക്കളള മോടേ കടാക്ഷ-

ക്കന്നക്കോലാൽ തരുണരുടെയുൾത്തിട്ടിനേബ്ഭിന്നമാക്കി |

സന്നദ്ധം തൽഗതമഥ കവൎന്നാശു ധൈൎയ്യം സമസ്തം

ഖിന്നത്വം ചേൎത്തതനുവിവശീഭാവമേകുന്നു തേഷാം ||

കടാക്ഷമകുന്ന കന്നക്കോലെന്നു രുപകം.കന്നക്കോലെന്നാൽ കളളന്മാർ - ഭിത്തി തുരക്കാനുപയോഗിക്കന്ന യന്ത്രം .ഉൾത്തട്ടിനേ, ഉൾത്തട്ടാകുന്ന ഉൾ- ത്തട്ട്,മനസ്സാകുന്ന അന്തൎഗ്ഗ്യഹം എന്നു ശ്ലിഷ്ടരൂപകം . സന്ന​ദ്ധം, ബലേന- ബന്ധിക്കപ്പെട്ടതു്,രൊക്കം തയ്യാറുളളതു് എന്നും. തൽഗതം,ആ ഉൾത്തട്ടിലിരി- ക്കുന്ന;ധൈൎയ്യം,ധനസ്ഥാനീയം;അതനു കാമൻ, അനല്പമെന്നും .സ്ത്രീകൾ കടാക്ഷങ്ങളേക്കൊണ്ടു മനസ്സിളക്കി ധൈൎയ്യം പോക്കുന്നതിനേ കവൎച്ചക്കാർ കന്ന- ക്കോലാൽ ഭിത്തി തുരന്നു വീട്ടിനുളളിലുളള ദ്രവ്യത്തേ അപഹരിക്കുന്നതിനു സദൃശ- മാക്കി വൎണ്ണിച്ചിരിക്കുന്നു. ദ്രവ്യം മോഷണം പോയാൽ ഉടമസ്ഥൎക്കു വരുന്നതുപോലേ ധൈൎയ്യഹാനിയിൽ ഇവൎക്കും 'അതനുവിവശീഭാവവും' ഉണ്ടാകന്നു.

൪.


വൃത്രാരാതേരധിവസതിയാം പത്തനംതന്നിലോൎത്താൽ

ചിത്രാകാരാ ചിരതരമിരിക്കുന്നിതേകൈവ രംഭാ |

പത്രാവല്യാ പരിലസിതമായ് പന്നഗാധീശപുൎയ്യാം

തത്രാസംഖ്യം പ്രതിനവമതായുണ്ടു രംഭാകദംബം ||

"https://ml.wikisource.org/w/index.php?title=താൾ:Mayoorasandesham_1895.pdf/40&oldid=150353" എന്ന താളിൽനിന്ന് ശേഖരിച്ചത്