ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
IV
മുഖവുര


"ദ്വിത്രാ: പത്രിപ്രവര പരകീയാവധി പ്രപേയേയുഃ",

'സ്തമേ ശുമ ന്മരതകമണിച്ഛദ്മനാ പദ്മനാഭ:",

'ശുക്ലെെഃ പക്ഷെെൎവിഹസിതഹസന്മല്ലികാ മല്ലികാക്ഷാഃ",

'തത്സേവാൎത്ഥം തരുണസഹിതാസ്മാമ്രപാദാരവിന്ദാഃ",

ഇത്യാദിശബ്ദവൈചിത്ര്യങ്ങളും,


"അസ്യ ബ്ത്രമഃ കിയദനവധേരുന്ന തിർയ്യാവതീ തേ

വിദ്വദ്ബു ദ്ധേരിവ വിപുലതാം ജ്ഞാസ്യസേ താവതീം ത്വം",

"പശ്യ ത്യാജ്യഃ കില പടുധിയാ പാക്ഷികോടപ്യന്തരായ:",

ഇത്യാദ്യർത്ഥവെെചിത്ര്യങ്ങളും അതിൽ അതിസുലഭങ്ങളാണു.

ഈ രണ്ടു കാവ്യങ്ങളേ തമ്മിലൊത്തു നോക്കിയതിൽ ഒരു അനു-

ഗതമായ വെെജാത്യം എ൯േറ ദൃഷ്ടിയിൽ പെട്ടതെന്തെന്നാൽ-

നമ്പൂതിരിക്കു ഒരു കല്പിതമായ ഇതിവൃത്തലേശത്തെ അവലമ്ബി-

ച്ചുകൊണ്ടു 'മേഘസന്ദേശ'ത്തിന്നെതിരായി ഒരു 'ശുകസന്ദേ-

ശ'ത്തേ നിർമ്മിച്ചു അതിന്മുഖേന കാളിദാസന്നു പ്രതിദ്വന്ദി-

യായി താ൯ ലക്ഷ്മീദാസനായ് ചമയണം എന്നാണുദ്ദേശ്യം.

തമ്പുരാനാകട്ടേ ത൯േറ ജീവചരിത്രത്തി൯േറ ഏതാനുമൊരംശം

സ്വചിത്തവൃത്തിയിൽ നിന്നും ഒരു കാവ്യത്തിലേയ്ക്കു പകർത്തി-

ക്കണ്ടു രസിക്കണമെന്നാണു വിചാരം. ലക്ഷ്മീദാസനെപ്പോലേ

വലിയകോയിതമ്പുരാ൯ അസംഭാവ്യവസ്തുവർണനം ചെയ്തു ഒരി

ടത്തും അവാസ്തവബുദ്ധിയേ ഉളവാക്കുന്നില്ല.


കണ്ടിട്ടാശാരികളതു പകർത്തിപ്രതിച്ഛായയാ തേ(ഉ-൨൧)

കൊട്ടാരത്തിൽ കൊടിയ പദമായൊരു സർവാധികാരം (ഉ-൭൩)

എന്നും മററും ചില ഭാവികാൎയ്യങ്ങളേ മു൯കൂട്ടി ദിവ്യമായ കവി-

ചക്ഷുസ്സുകൊണ്ടു കണ്ടിട്ടുണ്ടെന്നേ ഉള്ളൂ. "മയൂരസന്ദേശ'കർത്താ-

വി൯േറ വൎണനകളിൽ വണ്ടും ഞണ്ടും വടിവൊടു കളിക്കുന്ന

കച്ഛങ്ങളും "പിന്നിൽ കൂടിപ്പരിച്ചൊടണയും മററു ബോട്ടൊന്നു'

കണ്ടാൽ കെെവൎത്ത൪ തണ്ടു ചാണ്ടുന്നതും;" "സച്ചേലത്തെ-

സ്സരസമരയിൽ ചേർത്തു ൎവക്കീലന്മാ൪ കച്ചേരിയ്ക്കായ് ചെരിപ്പി-

ട്ടപോകന്നതും;" "നാനാവർണപ്രകടിതചമത്കാരമാം വേഷ-

മോടേ സേനാവൃന്ദം പെരുവഴി പകൎന്നീടുന്നതും" "കയ്യാലെ-

"https://ml.wikisource.org/w/index.php?title=താൾ:Mayoorasandesham_1895.pdf/5&oldid=202250" എന്ന താളിൽനിന്ന് ശേഖരിച്ചത്