“ | "ദ്വിത്രാ: പത്രിപ്രവര പരകീയാവധി പ്രപേയേയുഃ",
'സ്തമേ ശുമ ന്മരതകമണിച്ഛദ്മനാ പദ്മനാഭ:", 'ശുക്ലെെഃ പക്ഷെെൎവിഹസിതഹസന്മല്ലികാ മല്ലികാക്ഷാഃ", 'തത്സേവാൎത്ഥം തരുണസഹിതാസ്മാമ്രപാദാരവിന്ദാഃ", |
” |
ഇത്യാദിശബ്ദവൈചിത്ര്യങ്ങളും,
“ | "അസ്യ ബ്ത്രമഃ കിയദനവധേരുന്ന തിർയ്യാവതീ തേ
വിദ്വദ്ബു ദ്ധേരിവ വിപുലതാം ജ്ഞാസ്യസേ താവതീം ത്വം", "പശ്യ ത്യാജ്യഃ കില പടുധിയാ പാക്ഷികോടപ്യന്തരായ:", |
” |
ഇത്യാദ്യർത്ഥവെെചിത്ര്യങ്ങളും അതിൽ അതിസുലഭങ്ങളാണു.
ഈ രണ്ടു കാവ്യങ്ങളേ തമ്മിലൊത്തു നോക്കിയതിൽ ഒരു അനു-
ഗതമായ വെെജാത്യം എ൯േറ ദൃഷ്ടിയിൽ പെട്ടതെന്തെന്നാൽ-
നമ്പൂതിരിക്കു ഒരു കല്പിതമായ ഇതിവൃത്തലേശത്തെ അവലമ്ബി-
ച്ചുകൊണ്ടു 'മേഘസന്ദേശ'ത്തിന്നെതിരായി ഒരു 'ശുകസന്ദേ-
ശ'ത്തേ നിർമ്മിച്ചു അതിന്മുഖേന കാളിദാസന്നു പ്രതിദ്വന്ദി-
യായി താ൯ ലക്ഷ്മീദാസനായ് ചമയണം എന്നാണുദ്ദേശ്യം.
തമ്പുരാനാകട്ടേ ത൯േറ ജീവചരിത്രത്തി൯േറ ഏതാനുമൊരംശം
സ്വചിത്തവൃത്തിയിൽ നിന്നും ഒരു കാവ്യത്തിലേയ്ക്കു പകർത്തി-
ക്കണ്ടു രസിക്കണമെന്നാണു വിചാരം. ലക്ഷ്മീദാസനെപ്പോലേ
വലിയകോയിതമ്പുരാ൯ അസംഭാവ്യവസ്തുവർണനം ചെയ്തു ഒരി
ടത്തും അവാസ്തവബുദ്ധിയേ ഉളവാക്കുന്നില്ല.
“ | കണ്ടിട്ടാശാരികളതു പകർത്തിപ്രതിച്ഛായയാ തേ(ഉ-൨൧)
കൊട്ടാരത്തിൽ കൊടിയ പദമായൊരു സർവാധികാരം (ഉ-൭൩) |
” |
എന്നും മററും ചില ഭാവികാൎയ്യങ്ങളേ മു൯കൂട്ടി ദിവ്യമായ കവി-
ചക്ഷുസ്സുകൊണ്ടു കണ്ടിട്ടുണ്ടെന്നേ ഉള്ളൂ. "മയൂരസന്ദേശ'കർത്താ-
വി൯േറ വൎണനകളിൽ വണ്ടും ഞണ്ടും വടിവൊടു കളിക്കുന്ന
കച്ഛങ്ങളും "പിന്നിൽ കൂടിപ്പരിച്ചൊടണയും മററു ബോട്ടൊന്നു'
കണ്ടാൽ കെെവൎത്ത൪ തണ്ടു ചാണ്ടുന്നതും;" "സച്ചേലത്തെ-
സ്സരസമരയിൽ ചേർത്തു ൎവക്കീലന്മാ൪ കച്ചേരിയ്ക്കായ് ചെരിപ്പി-
ട്ടപോകന്നതും;" "നാനാവർണപ്രകടിതചമത്കാരമാം വേഷ-
മോടേ സേനാവൃന്ദം പെരുവഴി പകൎന്നീടുന്നതും" "കയ്യാലെ-