“ | തണ്ടാർ പൊയ്കയ്ക്കു ശിശിരകരൻതന്റെ സാന്നിധ്യമില്ലാ-
തുണ്ടായീടും ദശയൊടു സമാവസ്ഥയാ മദ്വിയോഗേ| വണ്ടാർപൂവേണികൾ പണിയുമെൻകാന്ത വാഴുന്നതയ്യോ കണ്ടാലാരും കരയുമലിയും കല്ലിനൊത്തോരു ഹൃത്തും|| |
” |
സൂൎയ്യയാവിരഹാതുരയായ പത്മിനിയ്ക്കൊപ്പം ഉഴലുന്ന വിരഹിണിയായ എൻ കാന്തയേക്കണ്ടാൽ കഠിനഹൃദയൻമാൎക്കും ദയ തോന്നിപ്പോകും പിന്നയാണോ നിന്നെപ്പോലുള്ള ഭയാലുക്കൾക്കു; സാന്നിധ്യമില്ലാതെ, ഇല്ലാഞ്ഞിട്ടു, എന്നു ഹേത്വൎത്ഥത്തിൽ നിഷേധവിനയെച്ഛം.
“ | ആൎത്താ താൎത്തേൻമൊഴിയരികിലുള്ളിഷ്ടയാം ചേടിയോടെൻ-
വാൎത്താമാവൎത്തനമൊടനുയോഗിക്കുമുൽകണ്ഠമൂലം| പാൎത്താലാരുള്ളൊരു തരുണിയിന്നിത്തരം ഭർത്തൃഭക്താ മൂൎത്താ പുണ്യോൽകരപരിണതിഃ കേവലം സാ മദീയാ|| |
” |
ഇഷ്ടയാം ചേടിയോടു, ഗംഭീർയ്യത്താൽ മാറ്റാരോടും ചാപല്യം പ്രകാ- ശിപ്പിക്കയില്ല എന്നു ഭാവം; ആവൎത്തനമൊടു, ചോദിച്ചത് തന്നേ പിന്നയും ചോദിക്കും; അതിലേയ്ക്കു കാരണം ഉൽകണ്ഠ, പ്രിയവൃത്താന്തശ്രവണത്തിലുള്ള അത്യാസക്തി; എന്നാൽ രാജ്ഞിയായ നായികയ്ക്കു ഇത്രയും ഭൎത്തൃഭക്തി വരുമോ എന്നു മയൂരത്തിനു തോന്നാവുന്ന സന്ദേഹത്തേ മൂന്നാം പാദംകൊണ്ടു നിരാകരിച്ചിട്ട് നാലാം പാദംകൊണ്ടു ഈദൃശനായികാലാഭം തന്റേ പൂൎവപുണ്യഫലം തന്നേ എന്നേ പറയാൻ കാണുന്നൊള്ളൂ എന്നു ഉപസംഹരിക്കുന്നു. മൂൎത്താ, മൂൎത്തിമതി പരിണതി, പരിണാമം.
“ | വാണിദേവീ പരമുദിതമായോരു കൌതുഹലത്താൽ
ക്ഷോണീലോകേ സ്വയമവതരിച്ചെന്നൊരാശങ്കയേകും| ഏണീശാബേക്ഷണ നിപുണമായ് വീണവായിക്കുമപ്പോൾ വാണീടും നീയവിടെയമിതാനന്ദനിഷ്പന്ദനായി|| |
” |
ഇങ്ങനേ നായികയുടേ സ്വഭാവത്തേ സാമാന്യരീത്യാ വൎണ്ണിച്ചിട്ടു തൽകാലാവ- സ്ഥയേ ഊഹിക്കുന്നു സരസ്വതിയുടേ അവതാരം തന്നയോ എന്നു ശങ്കിക്കപ്പെടാ- വുന്ന ആ സുന്ദരി ഒരു വേള ആ സമയത്തു് വീണ വായിക്കയായിരിക്കും. എന്നാൽ