അമൃതമധുരം, സ്വരവിശേഷത്താലും , വിശേഷിച്ചു 'അരിപ്പാട്ടുനിന്നുവന്നു' എന്നുള്ള പ്രതിപാദ്യത്താലും; ചിത്രമോടേ, ആശ്ചൎയ്യത്തോടു കൂടേ; മയിൽ സംസാരിക്കുന്നതിനാലും നിരുവിച്ചിരിക്കാതേ ലഭിച്ച പ്രിയവാൎത്താശ്രവണത്താലും വിസ്മയം . വേലയുധൻതാൻ ഇത്യാദി , പകലേ ഉള്ളുരിൽ ചെന്നു സേ- വിച്ചസ്വാമിയുടേ പ്രസാദമാണിതു എന്നു നിശ്ചയിക്കും.
“ | വല്ലീജാനിപ്രിയ! വസുമതീനായികാം വല്ലഭാം മേ
ചൊല്ലീടേണം പുനരപി ഭവാനേവമുല്ലാസമോടേ| വല്ലീചില്ലി! ത്വദഭികനവൻ വാണിടുന്നല്ലൽ പോക്കി ത്വല്ലീലാനുസ്മരണമതിനാലിപ്പൊഴുല്ലാഘനായ് താൻ|| |
” |
വല്ലീജാനിപ്രിയ, വാഹനമാകയാൽ വേലായുധന്നു് ഇഷ്ടനായുള്ളോവേ. ഇതിനാൽ ദൂതിനു സ്ഥാനവലിപ്പം സൂചിക്കുന്നു. വാഹനഗാകയാൽ വേലായുധന്നു് ഇഷ്ടനായുള്ളോവേ.ഇതിനാൽ ദൂതിനു സ്ഥാനവലിപ്പം സൂചിക്കുന്നു.വസുമതീനായിക,,രാജ്ഞീ; ഇതിനാൽ നീ വിനയത്തോടേ വേണം സംസാരിക്കാൻ എന്നു ധ്വനിക്കുന്നു. ഉല്ലാസമോടേ, പ്രസന്നമുഖനായിട്ടു്; നിന്റേ മുഖഭാവംകൊണ്ടു ആണ് നീ വിശ്വസൂനോ വഞ്ചകനോ എന്നു രാജ്ഞി നിശ്ചയിക്കുന്നതു്. ഉത്തരാൎദ്ധം മയൂര- വാക്യം. വല്ലീചില്ലി വള്ളിപോലുളള ചില്ലിയുള്ളവൾ; ഈ സംബോധനത്താൽ സൌഭാഗ്യം വ്യഞ്ജിക്കുന്നു. ത്വദഭികൻ, നിന്റേ കാമുകൻ , സ്വാധീനനായ ഭൎത്താവു ആയ അവൻ ; ത്വല്ലീലാനുസ്മരണമതിനാൽ അല്ലൽ പോക്കി, നിൻ വിലാസങ്ങളേ ഒാൎത്തു രസിക്ക എന്നുളള വിനോദത്തോടു കൂടി; ഇതിനാൽ ത്വദേകപരായണനായ അവനിൽ നിനക്കു അന്യഥാ ബുദ്ധിക്കു ഒരിക്കലും അവ- കാശം വരികയില്ലെന്നു ആശ്വസനം തോന്നുന്നു. ഉല്ലാഘനായ് താൻ, ക്ഷേമത്തോടു തന്നേ; വാണിടുന്നു, ത്വദ്വിരഹവ്യഥയെന്നിയേ അവനു മറ്റു സുഖക്കേടൊന്നുമില്ല.
“ | പങ്കം പോക്കും ഗുഹനുടെ പദം നിത്യമൎച്ചിച്ചപാസ്താ-
തങ്കം പാലിപ്പതിനു ഭവതീം പാരമൎത്ഥിച്ചു ദേവം | തങ്കം പോലുള്ളൊരു തവ വപുസ്സെപ്പൊഴും ത്വൽപ്രിയൻ നി- ശ്ശങ്കം പുൽകിസ്സുഖമനുഭവിക്കുന്നു സങ്കല്പശക്ത്യാ|| |
” |
പങ്കം, പാപം; അപാസ്താതങ്കം, ഉപദ്രവങ്ങളേ ഒഴിച്ചു, എന്നു പാലി- പ്പതിന്റേ വിശേഷണം. എപ്പൊഴും നിശ്ശങ്കം പുൽകി, സങ്കപ്പത്തിലേ