അലങ്കാരം. ഇതിനു പുറമേകവി സംഗമാനന്തരകൃതമായ ഈ സന്ദേശത്തിൽ ഒരു മയൂരത്തേ ദൂതനാക്കി കല്പിച്ചതിന്റേ താല്പൎയ്യം വായനക്കാരേ അറിയിക്കുന്നതായും ഒരൎത്ഥം വ്യാഖ്യാനിക്കാം. എന്തുകൊണ്ടെന്നാൽ 'ഉണ്മയിൽ തന്നെ രാജ്ഞിക്കു നന്മ- യിൽ പ്രേമമൂലമായ്, ശ്രീവിശാഖന്റെ പത്രം താനീ വിശ്ലേഷാൎത്തിതീൎത്തുപോൽ". ശ്രീവിശാഖന്റേ പത്രം, ശ്രീവിശാഖമഹാരാജാവിന്റേ തിരുവെഴുത്തു് എന്നു ശ്ലേഷം.
“ | താന്തൻ കാന്താവിരഹദഹനജ്വാലയാൽ ദഹ്യമാന-
സ്വാന്തൻ പൂന്തേൻമൊഴി! പിഴകളാൽ വിപ്രതീസാരമഗ്നൻ| ശാന്തൻ സന്ദേശവുമവശമായ് മന്മുഖേന ത്വദീയൻ കാന്തൻ ചിന്താതരളനരുളിച്ചെയ്തിടുന്നിപ്രകാരം|| |
” |
താന്തൻ, ഖിന്നൻ; കാന്താവിരഹദഹനജ്വാലയാൽ ദഹ്യമാന- സ്വാന്തൻ വിരഹാഗ്നിയാൽ കത്തിക്കാളുന്ന മനസ്സോടു ക്രടിയവൻ; പിഴക- ളാൽ വിപ്രതീസാരമഗ്നൻ, താൻ ചെയ്ത തെറ്റുകളേ ഒാൎത്തു പശ്ചാത്താപ- ത്തിൽ മുഴുകിയവൻ; ശാന്തൻ, ഗൎവമടങ്ങിയവൻ ; അവശൻ, പരാധീനൻ; ചിന്താതരളൻ, മനോരാജ്യങ്ങളാൽ വ്യാകുലൻ; ഈ വിധമൊക്കയുമായിട്ടു നിന്റേ കാന്തൻ സന്ദേശത്തെയും മന്മുഖേന, ഞാൻ മുഖാന്തരം ഉപരി വിവരിക്കും പ്രകാരം അരുളിച്ചെയ്യുന്നു. മേൽ വരുന്ന ശ്ലോകങ്ങൾ നായകവാക്യ- മായിട്ടു തന്നെ മയൂരം പറയേണ്ടുന്നവയാകുന്നു.
“ | മംഗള്യാംഗീമണിമകുടമേ! മൽപ്രിയേ! സാമ്പ്രതം നി-
ന്നംഗസ്പൎശം മ്മ സുലഭമല്ലെങ്കിലും നിങ്കലേറും| സംഗത്തോടെന്മനമതു ലയിക്കുന്നു ഹാൎദത്തിനോൎത്താൽ ഭംഗത്തിന്നല്ലുലകിൽ വിരഹം തുംഗതയ്ക്കേ നിമിത്തം|| |
” |
എന്റേ മനസ്സു ഏറും വൎദ്ധിക്കുന്നതായ സംഗത്തോടു കൂടെ നിൻകൽ ലയിക്കുന്നു. വിരഹം മനസ്സംഗത്തേ ബലപ്പടുത്തുമെന്നു പ്രതിപാദിക്കുന്ന ഹാൎദത്തിനോൎത്താൽ ഇത്യാദി വാക്യം 'സ്നേഹത്തിന്നു വിരോധിയല്ല വിരഹം നേരോൎക്കിൽ നേരേ മറിച്ചേറീടും പ്രിയമി ച്ഛപോലനുഭവിക്കാത്തപ്പൊഴിഷ്ടങ്ങ ളിൽ" എന്ന മേഘസന്ദേശശ്ലോകത്താൽ വ്യാഖ്യാതമായി.