സംഗതിവരുത്തിയ ഈ വിരഹം . നിനക്കു ദമയന്ത്യാദികളേപ്പോലേ പാതിവ്രത്യ- കീൎത്തിക്കു ഹേതുവായിത്തീൎന്നു . സീത ദമയന്തി മുതലായ രാജ്ഞികൾ വളരേക്കാലം വിരഹദു;ഖം സഹിച്ചുവല്ലോ. ഇതേവരേ നിനക്കു സൌന്ദൎയ്യാദിഗുണങ്ങളാൽ മാത്രമേ സീതാദിസാമ്യമുണ്ടായിരുന്നൊളളു. ഇപ്പോൾ പാതിവ്രത്യനിഷ്ഠയിലും അതു സിദ്ധിച്ചുവെന്നു നിനക്കു ഇതിലും ഒരു ലാഭം തന്നേ എന്നു പറയാം. അതിനാൽ ദൈവപ്രാതികൂല്യമെന്നിലാണു അധികം ഫലിച്ചതെന്നു വ്യഞ്ജിക്കുന്നു.
“ | പാതിവ്രത്രം പരമയി പയോജാക്ഷി ! യീ നാട്ടിലേ സ്ത്രീ-
ജാതിക്കില്ലെന്നൊരു പഴി ചിരാജ്ജാതമായുളളതിപ്പോൾ| നീതിയ്ക്കൊക്കും നിജനടപടിച്ചെയ്തിയാൽ നീക്കി നീതാൻ ഖ്യാതിയ്ക്കേറ്റം മതിമതി ! മഹാരാജ്ഞി! പാത്രീഭവിക്കും|| |
” |
പാതിവ്രത്യം പരം, പാതിവ്രത്യം മാത്രം; ഈ നാട്ടിലേ സ്ത്രീജാതിക്കു, മരുമക്കത്തായമനുഷ്ഠിക്കന്ന കേരളസ്ത്രീകൾക്കു; മതിമതി! ബുദ്ധിമതി; എന്നു സംബുദ്ധി.
“ | ഭീത്യാ മുക്താ പരജനിതായ പാരിടം പാലയന്തീ
നിത്യാ വിക്റ്റോറിയ നിരുപമശ്രീമതീ ശീമറാണീ| പ്രീത്യാ നാൾകും ബഹുമതി മഹാലോകരെല്ലാം പുകഴ്ത്തും- രീത്യാ സാധ്വീത്യസദൃശയശോലാഭവത്യൈ ഭവത്യൈ|| |
” |
ബഹുമതിനൾകും, ബഹുമാനം തരും; പൂൎണ്ണക്രിയ. 'സി . എെ' എന്ന വിരുതു രാജ്ഞിക്കു ഉടൻ തന്നേ ലഭിച്ചല്ലോ. സാധ്വീത്യ സദൃശയ- ശോലാഭവത്യൈ ഭവത്യൈ , പതിവ്രതയെന്നു അനന്യസധാരണ കീൎത്തി ലഭിച്ചവളായ നിനക്കു.
“ | ഏവഞ്ചിന്തിച്ചൊരുവിധമൊരാശ്വാസമുണ്ടാക്കിയാലും
ഹേ വഞ്ചിക്ഷ്മാവലരിപുകുലത്തിന്നൊരുത്തംസമുത്തേ ! | ഹാ വഞ്ചിച്ചിക്കരിമുകിൽ നിരക്കുന്നകാലം ശുചാന്ധീ- ഭാവഞ്ചിത്തേ ഭൃശമരുളിടുന്നൊണ്ടു മേ കൊണ്ടൽവേണി !|| |
” |