മായ ക്ഷോഭത്തിന്റെ സ്ഥാനം വഹിക്കുന്നു;വൎഷബിന്ദുസ്തോമക്ലിന്നാ, മഴ- വെള്ളത്താൽ നനഞ്ഞതു (ആയിട്ടു്); ഇതു് 'ബാഷ്പധാരാവിലാംഗീ' എന്നതിനു എതിരാകുന്നു. പുതുമലർ, പുത്തൻ പൂക്കളേ; ആസന്നവികാസത്തേ ഉദ്ദേശിച്ചു ആണു 'മലർ' എന്നു പ്രയോഗിച്ചതു്. പതുക്കെ, ക്രമേണ; സ്ഫുടിക്കുമ്പോൾ, വിരിയിക്കുമ്പോൾ; ഇതു മന്ദസ്മിതോത്ഭേദത്തിന്റേ പ്രതിബിംബം, പൂൎവവൽ- സ്മൃതിമദലങ്കാരം.
“ | പ്രാണേശിത്രി ! പ്രണയമസൃണേ! വല്ല ജോലിക്കുമായ് ഞാൻ
വാണേനെന്നാലൊരു പകലകന്നല്പദൂരേപ്യഗാരേ| കേണേററ്റം നീ വലയൂവതു ഞാൻ കേൾപ്പതുണ്ടന്നതിന്നാ- ലാണേ ചേതസ്സതിചകിതമാകുന്നതേണേക്ഷണേ! മേ || |
” |
ഇനി വിരഹാസഹത നിനക്കും തുല്യമെന്നു പറയുന്നു. പ്രാണേശിത്രി! പ്രാ- ണനാഥേ; പ്രണയമസൃണേ! സ്നേഹംകൊണ്ടൂആൎദ്രഹൃദയേ; അഗാരേ, വാസ- ഗൃഹത്തിൽ. ക്ഷണികവിരഹം പോലുംപ്രണയചാപല്യത്താൽ സഹിക്കാത്തവൾ ഈ ദീൎഘവിപ്രവാസത്തേ എങ്ങനേ പൊറുക്കുമെന്നാണു എനിക്കു ഭയമെന്നു ഭാവം.
“ | ലീലാരണ്യേ വിഹഗമൃഗയാലോലനായേകദാ ഞാൻ
നീലാപാംഗേ! കമപി നിഹനിച്ചീടിനേൻ നീഡജത്തേ | മാലാൎന്നാരാൽ മരുവുമിണയേക്കണ്ടു നീ താം ച നേതും കാലാഗാരം സപദി കൃപയാ കാതരേ! ചൊല്ലിയില്ലേ|| |
” |
അനന്തരം ഭുതപ്രത്യായനത്തിനായ് ഒരു അഭിജ്ഞാനം (അടയാളവാക്കു) കൂടേ പറയുന്നു. ഒരിക്കൽ ഞാൻ തോട്ടത്തിൽ പക്ഷിവേട്ട ചെയ്യുമ്പോൾ ഒരു ആൺ- പക്ഷിയേ വെടിവെച്ചുകൊന്നു. അപ്പോൾ അതിന്റേ ഇണയായ പേട അടുത്തി- രുന്നു വ്യസനിക്കുന്നതു കണ്ടു് കനിഞ്ഞ് നീ അതിനേക്കൂടി യമലോകത്തേ പ്രാപി- പ്പിക്കാൻഎന്നോടു പറകയുണ്ടായില്ലയോ? ഇതിനാൽ വിരഹഭീതി നിനക്കു എത്ര- ത്തോളമുണ്ടെന്നു എനിക്കു നല്ലവണ്ണം അറിയാമെന്നു താല്പൎയ്യം,
“ | ഈ ലോകത്തിൽ സുഖമസുഖവും മിശ്രമായ്ത്താനിരിയ്ക്കും
മാലോകൎക്കും മതിമുഖി! വരാറില്ലയോ മാലനേകം| ആലോചിച്ചീവിധമവിധവേ! ചിത്തമാശ്വസ്തമാക്കി- ക്കാലോപേതം കദനമതിനിക്കാണികൂടി ക്ഷമിക്ക|| |
” |