ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
58
മയൂരസന്ദേശം.
൭൨.


ഇത്യേവം മദ്വചനമുരചെയ്താശ്വസിപ്പിച്ചു സാധ്വീം

സത്യേ വൎത്തിച്ചിടുമബലമാർമൊൗലിയാം വല്ലഭാം മേ|

പ്രത്യേകം തൽകുുശലവുമറിഞ്ഞെത്തിയെന്നോടു ചൊല്ലി-

ക്കൃത്യേ നിത്യേ കൃതമുഖ! സമുദ്യച്ഛ നീയിച്ഛ പോലേ||

നിത്യേ കൃത്യേ, പതിവായുള്ള സ്വന്തജോലിയിൽ നീ ഇച്ഛ പോലേ സമുദ്യച്ഛ ഉദ്യോഗിച്ചാലും, കൃതമുഖ! സമൎത്ഥ, എന്നു സംബോധനം.

൭൩.


മുട്ടാതെല്ലാം നിയതി മുറപോൽ ചെയ്തിടുമ്പോൾ തടസ്ഥം

തട്ടാതാവാമവിരഹിതരാം ദന്വതീ നീലകണ്ഠ|

കൊട്ടാരത്തിൽ കൊടിയ പദമായോരു സൎവാധികാരം

കിട്ടാനുണ്ടാം തരമഥ തവ ശ്രീവിശാഖപ്രസാദാൽ||

നിയതി, ഈശ്വരൻ; മുട്ടാതെല്ലാ കാൎയ്യങ്ങളും മുറയ്ക്കു നടത്തുമ്പോൾ ഒരു തടസ്ഥവും ക്രടാതെ ദമ്പതീ ആവാം, ദമ്പതികളായ ഞങ്ങൾ; അവിരഹി- തരാം, വിരഹം തീൎന്നു തങ്ങളിൽ ചേരും; ഹേ നീലകണ്ഠ, ഞങ്ങൾക്കു ഈ ഉപകാരം ചെയ്യുന്ന മയ്യൂരമേ; തവ, നിനക്കു; ശ്രീവിശാഖപ്രസാദാൽ, സ്വാമിയുടേ പ്രസാദത്താൽ, കൊട്ടാരത്തിൽ, സ്വാമിയുടെ സന്നിധാനത്തിൽ; കൊടിയ പദമായൊരു, ഉൽകൃഷ്ടസ്ഥാനമായ; സൎവാധികാരം, പരിവാരങ്ങ ളുടേ മേലധികാരം കിട്ടാൻ തരമുണ്ടു. ഭക്തന്മാരായ ഞങ്ങൾക്കുപകാരം ചെയ്ക- യാൽ സ്വാമി പ്രസാദിച്ചു് ‍ഞങ്ങളുടെ പ്രാൎത്ഥന സാധിപ്പിച്ചാൽ ഉടൻ നിനക്കും ഒരു വിശേഷസംഭാവന ചേയ്യാതിരിക്കയില്ലെന്നു ഭാവം. ഇതിനാൽ മയിലിനും പ്രത്യുപകാരം ലഭിക്കുമെന്നു സിദ്ധിച്ചു. ശ്ലേഷത്താൽ നീലകണ്ഠപ്പിള്ളയ്ക്കു വിശാഖ മഹാരാജാവു കൊട്ടാരത്തിൽ, സൎവ്വാധികാൎയ്യക്കാർ എന്ന ഉദ്യോഗം കൊടുക്കുമെന്നും ഒരൎത്ഥം. വിശാഖ മഹാരാജാവിനു രാജ്യഭാരം ലഭിച്ച ഉടനാണു് ഈ ദമ്പതിമാൎക്കു സംഗമവും നീലകണ്ഠപ്പിള്ളയ്ക്കു സൎവ്വാധികാരവും ലഭിച്ചതു്. വിരഹശാന്തിയ്ക്കു ഹേതുവായിത്തീൎന്നതു ശ്രീവിശാഖപ്രസാദമാകയാൽ ആ ശബ്ദത്തെഗ്രന്ഥാന്തത്തിൽ പ്രയോഗിച്ചതു അത്യന്തം ഉചിതമായി; ശ്രീ ശബ്ദം കൊണ്ടു മംഗലവുമായി. ശുഭം.

മയൂരസന്ദേശവ്യാഖ്യാനമായ മൎമ്മപ്രകാശത്തിൽ
ഉത്തരഭാഗം സമാപ്തം.



മയൂരസന്ദേശമണിപ്രവാളവും മടിച്ചിടാതിങ്ങു ചമച്ചു ‍ഞാനിതു|

മഹാജനങ്ങൾക്കു രസിക്കുമെങ്കിലീ മമ ശ്രമം നിഷ്ഫലമല്ല കേവലം||

ശുഭമസ്തു.
"https://ml.wikisource.org/w/index.php?title=താൾ:Mayoorasandesham_1895.pdf/67&oldid=150527" എന്ന താളിൽനിന്ന് ശേഖരിച്ചത്