ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സത്യ -- നിങ്ങളെല്ലാവരും യുദ്ധത്തിനു തൈയാറാണോ?

അജയ - റാണ കല്പിക്കുന്നതുപോലെ ഞങ്ങൾ ചെയ്യും.യുദ്ധമോ സന്ധിയോ എന്നു തീർച്ചയാക്കാൻ അവിടുന്നാണ്.

സത്യ -- യുദ്ധമോ സന്ധിയോ റാണ ചെയ്യാന്നു നിങ്ങൾക്കു രൂപോണ്ടോ ?

അജയ -- ഇല്ല, എന്നാലും സന്ധിചെയ്യാനാ ഭാവമെന്നാ തോന്നണേ. ഇതിനെപ്പറ്റി ആലോചിക്കാൻ വേണ്ടി ഞാൻ അച്ഛനെ വിളിക്കാൻ പോയിട്ടുവരികയാണു്.

സത്യ -- ആരാ നിങ്ങടച്ഛൻ?

അജയ -- മേവാഡിലെ പടത്തലവൻ ഗോവിന്ദസിംഹൻ.

സത്യ -- നിങ്ങൾ ഗോവിന്ദസിംഹൻറെ മകനാ ? കൊള്ളാം. അദ്ദേഹമെന്താ പറഞ്ഞേ ?

അജയ -- യുദ്ധം ചെയ്യണമെന്നാണു്.

സത്യ -- വളരെ ശര്യാ. ഞാൻ നിങ്ങളെ ബുദ്ധിമുട്ടിച്ചു. ഇനി പോകാം.

(അജയസിംഹൻ പോകുന്നു)

സത്യ -- സന്ധിയോ? റാണാ പ്രതാപസിംഹൻറെ പുത്രൻ മുഗളന്മാരോടു സന്ധിചെയ്വാനാലോചിക്കുന്നു? ഇല്ല, ഇതു നടക്കില്ല -- തീർച്ചയായും ഇതിലെന്തോ ഒരു ഭ്രമമുണ്ടു്. (ചാരണന്മാരോട് ) നിങ്ങളാമരത്തിൻറെ

ചോട്ടിലിരിക്കു. ഞാനിപ്പോൾ വന്നേക്കാം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/13&oldid=207784" എന്ന താളിൽനിന്ന് ശേഖരിച്ചത്