ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

25

രണ്ടാമദ്ധ്യായം

മംകൊണ്ടു രക്ഷിക്കപ്പെചുന്നവരാണല്ലോ മണ്ഡ ലേശ്വരനായ ദിലീപൻ സ്വാദുള്ള പുല്ലുകൾ ചുരു ളു കളാക്കി തിന്നാൻ കൊടുത്തും ചൊറിഞ്ഞുകൊ ടുത്തും കാട്ടീച്ചകളെ ആട്ടിക്കളഞ്ഞും സ്വച്ഛന്ദം പോകുവാനനുവദിച്ചം വസിഷ്ഠധേനുവിനെ സ ന്തോഷിപ്പിപ്പാനുള്ള ആഗ്രഹത്തോടെ പിന്നാലെ നടന്നു നന്ദിനി നില്ക്കുന്ന സമയം രാജാവും നി ല്ക്കും നടക്കുന്ന സമയം നടക്കും നന്ദിനി കിടക്കു മ്പോൾ താനിരിക്കും വെള്ളം കുടിക്കുമ്പോൾ വെ ള്ളം കുടിക്കും ഇങ്ങിനെ നിഴൽപോലെ രാജാവു ന ന്ദിനിയെ അനുഗമിച്ചു വെൺകൊററക്കുട വെൺ ചാമരം മുതലായ രാജചിഹ്നങ്ങ ഒന്നും ഉണ്ടായിരുന്നില്ലെക്കിലും പുറത്തേക്കിളകി പ്രകാശിക്കാത്ത മദരേഖയോടുകൂടിയ ഗജേന്ദ്രനെപ്പോലെ രാ ജലക്ഷ്മിയുടെ തേജോവിശേഷംകൊണ്ടു മഹാരാജാവു ശോഭിച്ചുകൊണ്ടിരുന്നു വള്ളിനാരുകൊണ്ടു തലമുടി മേല്പട്ടാക്കി കെട്ടി ഞാണേററിയ വില്ലും ക യ്യിലെടുത്തു വസിഷ്ഠമഹ൪ഷിയുടെ ഹോമധേനുവിനെ രക്ഷിപ്പാനെന്ന വ്യാജേന കാട്ടിലുള്ള ദുഷ്ടമൃഗങ്ങളെ ശാസിപ്പാൽ തുടങ്ങുകയാണോ എന്നു തോ ന്നുംവണ്ണം ദിലീപൻ എല്ലാ ദിക്കിലും സഞ്ചരിച്ചു

4*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/45&oldid=167851" എന്ന താളിൽനിന്ന് ശേഖരിച്ചത്