ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സപ്രമോദംഭടന്മാരുംസർവവൃന്ദങ്ങളുംപിമ്പേ
വമ്പനായുള്ളോരുനല്ലകൊമ്പനാനത്തലവന്റെ
കൊമ്പുരണ്ടുംമസ്തകവുംപൊൻപടംകൊണ്ടണിയിച്ചു
തൻപുറത്ത്മദംമൂത്തതമ്പുരാനുംകരയേറി
തമ്പിരാജാക്കളുംതൊണ്ണൂറ്റൊമ്പത്ആനപ്പുറമേറി
മുമ്പിലാശുനടകൊണ്ടുമൂത്തരാജാവാനുജന്മാർ
പിമ്പിലമ്മവാനുംപിന്നെകർണ്ണനുംരണ്ടുഭാഗത്തും
വമ്പിയന്നയജമാനന്മാരുമൊക്കെപുറപ്പെട്ടു
ജൃംഭിതഘോഷാമംവണ്ണംഗമിച്ചാരദരാദരവോടെ
വീടുംകുടികളുംനാടുംനഗരവും
തോടുംപുഴകളുംകാടുംമലകളും
കടന്നുനടന്നുവാപീതടവുംഇടവുംനല്ല
ജലവുംസ്ഥലവുംവൃക്ഷത്തണലുംമണലുംപൂവിൻ
മണവുംഗുണവുംകണ്ടുകുരുക്കൾതരുക്കൾമൂലേ
പരന്നങ്ങിരുന്നനേരംതുടങ്ങിഭടന്മാർനായാ-
ട്ടടങ്ങിമടങ്ങീടാതെ,കലയുംപുലിയുമുള്ള
മലയിൽവലയുംകെട്ടിതടുത്തുംകടുത്തുംവില്ലു
മെടുത്തുംതൊടുത്തുംബാണമുടക്കിമുടക്കിനിന്നും
തടിയുംവടിയുമേന്തിവെടിയുംപൊടിയുമാർത്തു
കരിയുങ്കിരിയുംപോത്തുംനരിയുംഹരിയുംചാടി
കടിച്ചുംപിടിച്ചുംവെട്ടിമുറിച്ചുംമരിച്ചുംതള്ളി
പ്പിടിച്ചുംകിടച്ചുംമാംസംപിളർന്നുംകിളർന്നുംമോദം
വളർന്നുംതളർന്നുംകൂട്ടംകലമ്പികലമ്പിതമ്മിൽ
കയർത്തുംവിയർത്തുംമേനിവിളിച്ചുംതെളിച്ചുംപന്നി
കുറവുംപുറവുംകണ്ടിച്ചെടുത്തുംകൊടുത്തുംചുട്ടു
ഭൂജിച്ചുംത്യജിച്ചുംകള്ളുകുടിച്ചുചൊടിച്ചുംതൊഴിൽ
നായാട്ടുമതിയാക്കിനായന്മാരിഹപോന്നു
നായാടികളുംമാറിപ്പോയാരോക്കവേകൂടെ,
ഇന്ദ്രപ്രസ്ഥമെന്നുള്ളമന്ദിരസ്ഥലത്തിന്റെ
അന്തികപ്രദേശത്തങ്ങടുത്തുധാർത്തരാഷ്ട്രന്മാർ
ദന്തികന്ധരംതന്നിൽനിന്നിറങ്ങിനൂറ്റുപേരും
രത്‌നങ്ങൾകൊണ്ടുകെട്ടിപ്പടുത്തൊരാൽത്തറകേറി
രാജനന്ദനന്മാരുംകർണൻമാതുലൻതാനും
പെട്ടന്നുകാറ്റുമേറ്റുസുഖിച്ചുമേവിനനേരം
പെട്ടകംതുറന്നാലുമെന്നുരാജാവരുൾചെയ്തു
പെട്ടിപെട്ടകമെല്ലാംതുറന്നു,പൊന്മണിക്കൊപ്പം
പട്ടുംപട്ടുറുമാലുംചേലയുംപച്ചപ്പാലാവും
എന്നുള്ളപദാർത്ഥങ്ങളെടുത്തുകൊണ്ടലങ്കാര-
മൊന്നുമേകുറയാതെചമയത്തിനൊരുമ്പെട്ടു
ചന്ദനംപനിനീരുകുംകുമകളഭലളിതജവാതുവും
ചന്തമേറിനപുഴുകുമഴകൊടിഴുക്കിമെയ്യിലശേഷമേ
കന്ദകുറുമൊഴിമല്ലികമലർമാലകൊണ്ടുശിരോരുഹേ
മന്ദമൻപിലണിഞ്ഞുസുന്ദരസുഭഗരൂപിസുയോധനൻ
സ്വർണ്ണമണിമയമകുടകടകകിരീടഭൂഷണഭൂഷിതൻ
കർണ്ണയുഗമതിലധികവിലസതകുണ്ഡലങ്ങളണിഞ്ഞുടൻ
മുത്തുമാലപതക്കുമുരുതരമുരസിച്ചേർത്തുമനോഹരം
പത്തുകൈവിരലുംനിറച്ചഥമോതിരങ്ങൾനിരന്തരം
ഏട്ടുരണ്ടുമുളത്തിലുള്ളൊരുപട്ടുടുത്തരഞ്ഞാണവും
ഇട്ടുപട്ടുറുമാലുകെട്ടിമുറുക്കിനല്ലൊരുതൊങ്ങേലും
തട്ടുപുഴുകുമെടുത്തുമുഞ്ഞിമിനുക്കിനൽകുറിയിട്ടുടൻ
മുട്ടുകുത്തിയിരുന്നുതലമുടിതൂർത്തുകെട്ടിമഹാരഥൻ
ശില്പമോടഥചന്ദ്രകാവിവളച്ചുകെട്ടിവിശിഷ്ടമാം
ദർപ്പണത്തെയെടുത്തുപല്ലുമിളിച്ചുനോക്കി,രസിക്കയും
ഇപ്രകാരമതൊക്കെവൈരികൾകാണണംമമപൌരുഷം
എന്നുറച്ചുജഇപ്രഭുത്വവിധങ്ങളഖിലമെടുത്തഹോ
മന്നവൻനിജവേഷഭൂഷണഭംഗിയൊക്കെവരുത്തിനാൻ
ഉന്നതംകട,ചാമരം,തഴ,കൊടികളിടകലരുംവിധം
പന്നഗദ്ധ്വജനാശുപാണ്ഡവനഗരനികടമവാപ്തവാൻ ധാർത്തരാഷ്ട്രനരചെയ്തുസോദരന്മാരോടു മെല്ലെ
ധൂർത്തരാഷ്ട്രംപ്രവേഗിച്ചുനമ്മളെന്നുഗ്രഹിക്കേണം

"https://ml.wikisource.org/w/index.php?title=താൾ:Sabhapravesam_Parayanthullal.pdf/14&oldid=206883" എന്ന താളിൽനിന്ന് ശേഖരിച്ചത്