ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കീർത്തിഭംഗംവരാതെകണ്ടിപ്രദേശങ്ങളെയെല്ലാം
പാർത്തുകണ്ടുംകൊണ്ടുവെക്കമങ്ങുതന്നേഗമിക്കേണം
അബദ്ധങ്ങളൊന്നുകാട്ടാതിരിക്കേണമനുജന്മാർ
അവസ്ഥാനങ്ങളിൽചെന്നുചാടിയാൽദൂഷണമുണ്ടാം
അവസ്ഥാദേശകാലങ്ങളറിഞ്ഞേസഞ്ചരിക്കാവൂ
സുബദ്ധംനമ്മൾചെയ്താലുമബദ്ധമാക്കുമക്കൂട്ടം
പരന്മാർപാണ്ഡുപുത്രന്മാർപരിഹാസത്തിനുവട്ടം
പരിചിൽകൂട്ടുമങ്ങേറ്റംകരുതിക്കൊണ്ടുചെല്ലേണം
എനിക്കേതുമബദ്ധങ്ങൾവരികയില്ലോരേടത്തും
കനക്കേടുംവരുത്തില്ലെന്നനുജന്മാർധരിക്കേണം
അനക്കാതെന്നുടെപിമ്പേനടന്നുപോന്നുകൊള്ളേണം
അനർത്ഥമാർക്കുമില്ലെന്നാലവമാനംവരാനില്ലാ
ഇത്ഥംപറഞ്ഞുസുയോധനവീരൻ
ചിത്തംതെളിഞ്ഞുനടന്നുതുടങ്ങി
ചിത്രപ്പുരത്തിലകത്തുകടന്നു
ചിത്രപ്പണികളുംകണ്ടുനടന്നു
പാണ്ഡവന്മാരുമദ്രൌപദിതാനും
മണ്ഡപംതന്നിൽകരേറിപതുക്കെ
മാധവനേയുംബലഭദ്രനേയും
മാനിച്ചുനന്ദിച്ചവിടെവസിച്ചു
ദുര്യോധനനുംസഹോദരന്മാരും
ദൂരത്തുനിന്നുവരുന്നതുകണ്ടു
ധർമ്മതനൂജന്റെമാനസംതന്നിൽ
സമ്മോദമേറ്റംവളർന്നുകിളർന്നൂ
സമ്മാനത്തിന്നുള്ളവട്ടങ്ങൾകൂട്ടി
സന്തോഷമോടെവസിക്കുന്നനേരം
ദിവ്യസഭതന്നിൽവന്നുകരേറി
ഭവ്യനായുള്ളസുയോധനഭൂപൻ
വെള്ളസ്ഫടികസ്ഥലങ്ങളിലെല്ലാം
വെള്ളമുണ്ടെന്നൊരുശങ്കതുടങ്ങി
ഉള്ളിൽവിളങ്ങുന്നരത്നങ്ങൾകണ്ടാൽ
തള്ളിയലയ്ക്കുന്നപേരെന്നുതോന്നും
നീരുള്ളദിക്കെന്നുറച്ചുപതുക്കെ
നീന്തുവാനുള്ളൊരുവട്ടങ്ങൾകൂട്ടി
വീരാളിപ്പട്ടുചെരച്ചുകയറ്റി
വീരൻപതുക്കെപ്പദംകൊണ്ടുതപ്പി
പിമ്പിൽനടക്കുന്നതമ്പിമാരെല്ലാം
മുമ്പിൽനടക്കുന്നചേട്ടനെപ്പോലെ
ചന്തത്തിനുള്ളൊരുപട്ടുമുയർത്തി
കുന്തിച്ചുകുന്തിച്ചുയാത്രതുടങ്ങി
അപ്രദേശങ്ങൾപതുക്കെക്കടന്നു
അഗ്രഭാഗത്തിങ്കൽചെന്നൊരുനേരം
പച്ചനിറമുള്ളരത്നങ്ങളാലേ
മെച്ചത്തിൽക്കെട്ടിപടുത്തുവിളങ്ങും
നീരാഴമുള്ളോരുനീരാഴിതന്റെ
തീരത്തുചെന്നുകരേറിനരേന്ദ്രൻ
ജലമേന്തിനിൽക്കുന്നോരാറ്റിന്റെമദ്ധ്യേ
ജലമില്ലെന്നുള്ളത്തിലോർത്തുപതുക്കെ
നലമോടുപൊണ്ണൻകുതിച്ചങ്ങുചാടി
നിലവിട്ടുവെള്ളത്തിൽവീണാശുമുങ്ങി
പുഴുകുംകളഭവുംചാന്തുംകുറിയും
കഴുകിജലത്തിൽകിടന്നങ്ങുഴച്ചു
മുഴുകിയുംപൊങ്ങിയുമങ്ങൊരുദിക്കിൽ
ഒഴുകിത്തിരിഞ്ഞുതനിച്ചൊരുവീരൻ
വെള്ളംകുടിച്ചുംകിതച്ചുംപതച്ചും
ഉള്ളംചൊടിച്ചുമുരഞ്ഞുംപിരണ്ടും
തള്ളിയലച്ചുംവിറച്ചുംവിയച്ചും
തള്ളിപ്പിടിച്ചുംമറിഞ്ഞുംതിരിഞ്ഞും
പാരംവലഞ്ഞുപതുക്കെപ്പതുക്കെ
തീരമണഞ്ഞൊരുദിക്കിൽകരേറി
കണ്ടുവസിക്കുംവൃകോദരനപ്പോൾ
രണ്ടുകരങ്ങളുംകൊട്ടിച്ചിരിച്ചു
പണ്ടുനീനമ്മെക്കയർകൊണ്ടുകെട്ടി
ക്കൊണ്ടുകയത്തിൽപിടിച്ചുമറിച്ചു
അങ്ങനെചെയ്തൊരുദുര്യോധന!നീ
ഇങ്ങനെവെള്ളത്തിൽമുങ്ങീടവേണം
തങ്ങൾചെയ്തീടുംദുരാചാരമെല്ലാം
തങ്ങൾക്കുതന്നെഭവിച്ചിടുമല്ലോ
ശൃംഗാരമോടിയുംകൂട്ടിക്കൊണ്ടയ്യോ
ചങ്ങാതിവന്നെന്റെനീരാഴിതന്നിൽ
മുങ്ങാനവകാശംവന്നതുകൊള്ളാം
എങ്ങുനിന്നിപ്പോളിവിടേക്കുവന്നു?
നിങ്ങടെരാജ്യത്തിൽവെള്ളംകുടിപ്പാ-
നെങ്ങുമൊരേടത്തുമില്ലായ്കകൊണ്ടോ
ഞങ്ങടെനാട്ടിലെത്തോട്ടിലെവെള്ളം
അങ്ങുള്ളവെള്ളത്തെക്കാൾഗുണമെന്നോ?
ഇത്ഥമോരോപരിഹാസംപറഞ്ഞുഭീമസേനന്താൻ
ഹസ്തസംഘട്ടനത്തോടെഹസിച്ചങ്ങുരസിക്കുന്നു
മാനിനിമാർമണിയാളാംദ്രൌപദിയുംകരംകൊണ്ടു
ങ്ങാനനത്തെമറച്ചാശുമന്ദഹാസംചെയ്തുമെല്ലെ
നാണവുംകോപവുംപാരംവൈരവുംമാനസംതന്നിൽ

"https://ml.wikisource.org/w/index.php?title=താൾ:Sabhapravesam_Parayanthullal.pdf/15&oldid=206884" എന്ന താളിൽനിന്ന് ശേഖരിച്ചത്