ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കർണ്ണനുംശകുനിയുംകാര്യക്കാരവർചെന്നു
കർണ്ണത്തിലുപദേശംചെയ്യുന്നവിധമെല്ലാം
വർണ്ണിച്ചുവസിക്കുന്നുവൈരിയാംസുയോധനൻ
കണ്ണില്ലാജ്ജനകന്നു,കാര്യക്ലേശവുമില്ല
ഉണ്ണികൾപറയുന്നതൊക്കെയുംപരമാർത്ഥം
ഉണ്ണൊല്ലാപിതാവെന്നുപറഞ്ഞെങ്കിലതുംകേൾക്കും;
തൊണ്ണൂറുമൊരുപത്തുംമക്കൾക്കുമനക്കാമ്പിൽ
തോന്നുന്നതൊഴിലെല്ലാംതോപ്പനാർക്കുമനുവാദം
കണ്ണുംദിക്കുമില്ലാത്ത കിഴവച്ചാരുടെവായിൽ
മണ്ണുചേർക്കുമിക്കൂട്ടമെന്നുനമ്മുടെപക്ഷം
എണ്ണങ്ങൾവളരെയുണ്ടാകുമ്പോളവർക്കെല്ലാം
പെണ്ണുങ്ങളഞ്ചുമെട്ടുംപ്രത്യേകമുണ്ടുപോലും
അണ്ണന്റെകളത്രമേതനുജന്റെകളത്രമേ-
തെന്നുള്ളവിവാഭാഗങ്ങളവിടെ കാണുകയില്ലിപ്പോൾ
എണ്ണയ്ക്കുമുടുപ്പാനുമുണ്മാനുവർക്കെല്ലാ-
മേന്നേയ്ക്കുംമുടങ്ങാതെചെലവിട്ടുമുടിക്കുന്ന
പ്പൊണ്ണന്മാരുടെനാടുംനഗരവുംനശിക്കുമീ
വണ്ണംധ്വംസനംചെയ്താലെന്നുബോധമില്ലാർക്കും
നാടുവാഴികളെണ്ണമേറുമ്പോളവർതന്റെ
നാടുപാഴിലാക്കീടുമന്ന്യോന്ന്യംകലഹിക്കും
ഞാനത്രേയജമാനൻഞാനത്രേയജമാനൻ
താനത്രഞെളിയാതങ്ങടങ്ങിപ്പാർത്തുകൊണ്ടാലും
ചേട്ടനെക്കാൾനമുക്കുത്രേശ്രേഷ്ഠഭാവമെന്നൊരുത്തൻ
ചേട്ടകൾക്കുഗുരുത്വമെന്നള്ളതീനൂറ്റുവർക്കില്ലാ
നൂറുകുഞ്ഞുങ്ങളെത്തീറ്റിവളർത്തോരച്ഛനെപ്പോലും
കൂറുതെല്ലുമവർക്കില്ലാകുറ്റമുണ്ടാക്കുകേയുള്ളൂ
ചോറുകാലത്തുകിട്ടാഞ്ഞാലച്ഛനോടുനമ്മയോടും
ചീറുമെന്നല്ലാപാരാധംനൂറുകൂട്ടുമുളവാക്കും
അക്ഷരജ്ഞാനവുംമില്ലാആയുധഭ്യാസവുമില്ലാ
രക്ഷശിക്ഷാദികളില്ലാരാജ്യസംസാരവുമില്ല
വീര്യമില്ലാവിദ്യയില്ലാകാര്യമില്ലാബോധമില്ലാ
ഭക്തിയില്ലാശൗര്യമില്ലാശക്തിയില്ലാധൈര്യമില്ലാ
ധർമ്മമില്ലാസത്യമില്ലാസാരമില്ലാകൃത്യമില്ലാ
കീർത്തിയില്ലാതത്വമില്ലാ താഴ്ചയില്ലാസത്വമില്ലാ
സാരമില്ലനേരുമില്ലാനെറിയില്ലാചേരുകില്ലാ
പേരുകേട്ടാലതുംപാരംകഷ്ടമെന്നേപറയാവൂ
മുർമുഖൻ,ദൂഷണൻ,ദുശ്ശാസനൻ;ദുശ്ശേശ്വരൻപിന്നെ
ദുർമ്മദൻ, ദുർദ്ദമൻ,ദുർമ്മർഷണൻ,ദുർദ്ധർഷണൻതാനും
ദുർമ്മതി,ദുർഗ്ഗതി,ദുർമ്മേധാവഹോനല്ലദുർബുദ്ധി
ദുർശഠൻ,ദുർഭഗൻ,ദുര്യോധനൻതന്റെസോരന്മാർ
ദൂശ്ശളഎന്നൊരുപെണ്ണുണ്ടിവർക്കുപെങ്ങളായിട്ടു
വിശ്വസിപ്പാനൊരമ്മാവൻ താനുമുണ്ടുമഹാപാപി
അശ്‌ശകുനികുസൃതിക്കുനല്ലപാത്രമജ്ജനത്തെ
ദുശശകുനമെന്നപോലെദൂരവേസന്ത്യജിക്കേണം
എന്തിനിത്രപറഞ്ഞുദാനവനെന്തുസംഗതിഎന്നു
ചിന്തിയാത്തവനല്ലനിങ്ങടെബന്ധുഞാനസുരമയൻ
കുന്തിതന്നുടെമക്കളിൽകനിവുണ്ടെനിക്കതുകാരണാ
ലന്തികേതവവന്നുവൈരികളെദുഷിക്കയുമല്ലെടോ
ദന്തിമന്ദിരവാസിയായസുയോധനാദികളോടഹോ
സന്ധിചേർന്നുവസിപ്പതിന്നുകൊതിക്കുവേണ്ടധനഞ്ജയ
ദന്തിരഥതുരഗാദിപടയുടെവടിവുകൂട്ടിവസുക്കണം
ബന്ധമെന്നിയെഝടിതിചതിപടകൾകൂട്ടുമരികൾധരിക്കനീ
കോട്ടവാടകിടങ്ങുകൊത്തളമിത്തരങ്ങളുറയ്ക്കണം
കോട്ടമരുൊരുദിക്കിലുംകരുതീട്ടുതന്നെവസിക്കണം
ധാർത്തരാഷ്ട്രനസൂയകൊണ്ടൊരുപൊറുതിയില്ലൊരുനേരവും
ധാത്രിയൊക്കെയടക്കിവാഴുവതിനെത്രതന്നെദുരാഗ്രഹം
അത്രനിങ്ങടെരാജാധാനിവിഭ്രതികേൾക്കാനിമിത്തമാ
യെത്രതന്നെയസൂയനിങ്ങടെവൈരികൾക്കുധനജ്ഞയ
വർത്തമാനമിതറിവതിന്നതിഗൂഢചാരജനങ്ങൾ
യാത്രയാക്കിവിടുന്നുപലകുറിഖലകുലോത്തമനാമവൻ
ശത്രുഭടജനമത്രവരുമവരെച്ചതിപ്പതിനിന്നുഞാൻ

"https://ml.wikisource.org/w/index.php?title=താൾ:Sabhapravesam_Parayanthullal.pdf/4&oldid=206872" എന്ന താളിൽനിന്ന് ശേഖരിച്ചത്