ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ചിത്രതരമൊരുഭവനമുടനുളവാക്കുവാനിഹവന്നതും
സ്വർണ്ണരത്നസഭാപ്രവേശവിശേഷമൊന്നിഹതീർത്തുഞാൻ
കർണ്ണവൈരിയതാംനിനക്കുതരുന്നതുണ്ടുകപിദ്ധ്വജ!
കണ്ടുകൊൾക!രിപൂക്കളിസ്സഭതന്നിൽവന്നുകരേറുകിൽ
ചെണ്ടകൊട്ടിമറിഞ്ഞുവീണിഹപല്ലുപോമതുനിശ്ചയം
കുണ്ടിലമ്പൊടുവീണുരുണ്ടുവിരണ്ടുഴന്നരിപുക്കളെ
കണ്ടിരുന്നുചിരിപ്പതിന്നുതരംവരുത്തുവനേഷഞാൻ
ഇപ്രകാരംമയൻതന്റെമതംകേട്ടുമഹാവീരൻ
വിപ്രദേവപ്രിയൻപാർത്ഥൻവിസ്മയംപൂണ്ടുരചെയ്തു
തൽപ്രകാരംസഭതീർപ്പാൻഭാവമുണ്ടുനിനക്കെങ്കിൽ
മൽപ്രസാദംവഴിപോലെസംഭവിക്കുംമഹാത്മാവേ
അഗ്രജന്റെതിരുവുള്ളമറിഞ്ഞുഞാനുരചെയ്യാം
അത്രനേരമൊരുദിക്കിൽപാർത്തുകൊൾകമയ!വീര!
ഇത്രമാത്രമുരചെയ്തുധർമ്മജൻവാണിരിക്കുന്ന
പത്തനത്തിലകംപുക്കുപാണികൂപ്പിഗുഡാകേശൻ
വർത്തമാനമുണർത്തിച്ചുകല്പനയുമുളവാക്കി,
വർദ്ധകിയെവിളിച്ചേവംപറഞ്ഞുഫൽഗുനൻമെല്ലെ
ശിൽപിവീര!മയ!നിന്റെകൌശലത്തിനൊത്തപോലെ
ശിൽപമായിട്ടൊരുചാരുസഭാസ്ഥാനംചമച്ചാലും
തൽപുരംതീർപ്പതിനുള്ളസാധനങ്ങൾവേണ്ടതെല്ലാ
മല്പവുംതാമസിക്കാതെകോപ്പുകൂട്ടിത്തരാമിപ്പോൾ
എന്നതുകേട്ടുരചെയ്തുദാനവാശാരിയുംമോദാൽ
ഒന്നുമിന്നുവിശേഷിച്ചുകോപ്പുകൂട്ടേണ്ടതുമില്ലാ
കല്ലുവേണ്ടാമരംവേണ്ടാകല്ലുളിവാച്ചിയുംവേണ്ടാ
നെല്ലുവേണ്ടാപണംവേണ്ടാതെല്ലുപോലുംവ്യയംവേണ്ടാ
രണ്ടുനാലുദിവസത്തെഭക്ഷണംമാത്രമേവേണ്ടു
കണ്ടുകൊള്ളാമടിയന്റെകൌശലങ്ങളിന്നുതന്നെ
അണ്ടർകോൻനാട്ടിലാശാരിപ്പണിക്കുവിശ്വകർമ്മാവെ
ന്നുണ്ടൊരുകൌശലക്കാരൻനല്ലചിത്രപ്പണിക്കാരൻ
മുന്നമങ്ങേരിവിടത്തിലിന്ദിരപ്രസ്ഥമെന്നുള്ള
മന്ദിരത്തെയിപ്രകാരംമന്ദമെന്ന്യേപണിചെയ്തു
മന്നിലുംവിണ്ണിലുംപാർത്താലിപ്പുരത്തിന്നെതിരാകും
മന്ദിരംമന്നവന്മാർക്കില്ലെന്നുലോകത്രയഖ്യാതം
അങ്ങനെയുള്ളൊരുരാജധാനിതന്നിലടിയങ്ങൾ
എങ്ങനെതമ്പുരാന്മാർക്കുപള്ളിമാടംപണിയേണ്ടു
വാശ്ശതെന്നാകിലുമൊന്നുതീർത്തുകാട്ടാൻകുറവില്ല
ഈശ്വരാനുഗ്രഹംപോലെസംഭവിക്കുമതേവേണ്ടു
   സാദരമേവംപറഞ്ഞുമയൻഗുരു-
പാദസരോജങ്ങളോർത്തുടനെ
വേദിയന്മാരെവണങ്ങിമുദാനാലു
വേദങ്ങളേയുംനമസ്കരിച്ചു
കോടാലികയ്യിലെടുത്തുമെല്ലേയൊട്ടും
കോടാതെതഞ്ചത്തിൽതാണുനിന്നു
വാടാതെകോടാലികൊണ്ടൊരുതാമസം
കൂടാതെവെട്ടിമഹീതലത്തിൽ
തെല്ലുപിറകോട്ടുമാറിനിന്നുപത്തു
കല്ലുജപിച്ചങ്ങെറിഞ്ഞളവേ
മെല്ലെന്നുഭൂമിപിളർന്നുപുറപ്പെട്ടു
നല്ലൊരുപൊന്മണിമൌലികുംഭം
ഉത്തുങ്‌ഗഗോപുരശൃംങ്‌ഗങ്ങളുംനിന്നു
കത്തുന്നതീക്കനലെന്നപോലെ
പത്തരമാറ്റുള്ളതങ്കപ്രകാശത്തെ
കുത്തിക്കവർന്നനിറംകലരും
പത്തനപങ്‌ക്തിനിരക്കെപ്പുറപ്പട്ടു
പത്തുദിക്കൊക്കെപ്രകാശത്തോടെ
മുത്തുംപവിഴംമരതകാമാണിക്ക-
മൊത്തുവിളങ്ങുംമതിലുകളും
അഛസ്ഫടികപ്രദേശങ്ങളുംപിന്നെ
സ്വഛങ്ങളാകുംതടാകങ്ങളും
പച്ചക്കല്ലൊത്തനിലത്തൊഴുകുംനദീ
കഛത്തിലുത്തമവൃക്ഷങ്ങളും
ഉച്ചത്തിലുള്ളൊരെഴുനിലമാടങ്ങൾ
മെച്ചത്തിൽമാളികവീഥികളും
മച്ചുംമറകളുംമാടപ്പുരകളും
മറ്റുംപലപലഗേഹങ്ങളും

"https://ml.wikisource.org/w/index.php?title=താൾ:Sabhapravesam_Parayanthullal.pdf/5&oldid=206873" എന്ന താളിൽനിന്ന് ശേഖരിച്ചത്