ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കൊട്ടിലും,കട്ടിലുംമേക്കട്ടിമെത്തകൾ
തട്ടുംപതിനെട്ടുകെട്ടുകളും
പട്ടുകൾകൊണ്ടുവിതാനങ്ങളുംമണി,
കോട്ടത്തളങ്ങൾപുറത്തളവും,
നാടകശാലകൾവാടകിടങ്ങുകൾ
ചേടികചേടികൾവീടുകളും
ഘോടകശാലകൾഹാഠകശാലകൾ
പാഠകശാലവിശേഷങ്ങളും,
അട്ടങ്ങളുംമണിഘട്ടങ്ങളുംപല
ചട്ടങ്ങളിങ്ങിനെഭംഗിയോടെ
പെട്ടെന്നുവന്നുപ്രകാശിച്ചുവിസ്മയ
മൊട്ടല്ലപിട്ടല്ലിതൊന്നുമഹോ
വെള്ളപ്പളുങ്കുപതിച്ചുള്ളതോടുകൾ
വെള്ളംനിറഞ്ഞങ്ങുനിൽക്കുന്നേരം
ഉള്ളിലെസ്വഛതകൊണ്ടിപ്രദേശത്തു
വെള്ളമില്ലന്നുഭ്രമിച്ചുപോകും,
വെള്ളമില്ലാത്തപ്രദേശങ്ങളിൽപിന്നെ
വെള്ളംവളരെയുണ്ടെന്നുതോന്നും,
ഉള്ളംഭ്രമിപ്പിപ്പാനുള്ളവിധംപുന-
രുള്ളതശേഷമവിടെക്കാണാം;
കള്ളംമനക്കാമ്പിലുള്ളജനത്തിന്റെ
തള്ളലുംതുള്ളലുംനിർത്തീടുവാൻ
കള്ളപ്രയോഗങ്ങളിങ്ങിനെനിർമ്മിച്ചു
കള്ളനേകള്ളമറിഞ്ഞുകൂടൂ.
ദ്വാരമില്ലാത്തൊരുഭിത്തികളിൽപിന്നെ
ദ്വാരമുണ്ടെന്നുംദ്രമിച്ചുപോകും
സാരമില്ലാത്തജനങ്ങൾവന്നാലിഹ
പാരമുഴന്നുവലഞ്ഞുപോകും
പിന്നെക്കതകുള്ളദിക്കിൽ കതകുക-
ളില്ലെന്നുബോധിച്ചുമാറിപ്പോരും
അന്യത്രവാതിലെന്നോർത്തങ്ങവിടത്തിൽ
ചെന്നുതലതല്ലിവാങ്ങിപ്പോരും
കുണ്ടുളളദിക്കുകൾകണ്ടറിയത്തില്ലാ,
കന്നുള്ളദിക്കുമവിവണ്ണംതന്നെ.
പണ്ടുള്ളതൊക്കെമറിച്ചുകല്പിച്ചതു
കണ്ടുനടക്കേണമെല്ലാവരും
തണ്ടുതപ്പിത്തരംകാട്ടുന്നകൂട്ടത്തെ
ക്കൊണ്ടുതരംകെടുത്തീടുമിപ്പോൾ.
കണ്ടകന്മാരെയുംകശ്മലന്മാരെയും
ചെണ്ടകൊട്ടിപ്പാനിവണ്ണമാക്കി-
ക്കണ്ടവർക്കൊത്തോണംവന്നുകരേറുവാൻ
പണ്ടത്തെപ്പോലെയെളുതല്ലിപ്പോൾ.
സ്ഥായിക്കാരന്മാരെക്കൂടാതൊരുത്തർക്കും
കോയിക്കൽചെന്നുകരേറിക്കൂടാ.
ഓതിക്കുനംപൂരിമാരെങ്കിലുമങ്ങു
ബോധിക്കാതുള്ളിൽകടപ്പാൻമേലാ
നോക്കുന്നദിക്കിലെവാതല്ക്കൽവാതല്ക്കൽ
തോക്കുംപിടിച്ചുള്ളകാവൽക്കാരും
പാർക്കുന്നതുണ്ടതുകൊണ്ടിസഭതന്നി-
ലാർക്കുംകരേറുകസാധ്യമല്ലാ
സർവ്വാധികാരിയക്കാരനെപ്പോലുംത-
ടുപ്പാനവർക്കൊരുശംകയില്ല;
ഗർവ്വാഭിമാനങ്ങളൊന്നും ഫലിക്കയി-
ല്ലുർവീശശാങ്കന്റെമന്ദിരത്തിൽ
വിസ്താരമുള്ള സഭതനിൽ കേറുവാ-
നുത്തരംകൂടാതെളുതല്ലിപ്പോൾ
മൂർദ്ധാഭിഷിക്തരായുള്ള നൃപന്മാരു-
മൂർദ്ധ്വരായ്‌പോകുമിവിടെവന്നാൽ
ധർമ്മങ്ങൾകൊണ്ടുജഗത്തുജയിച്ചൊരു
ധർമ്മാത്മജന്നുവസിച്ചരുൾവാൻ
ശർമ്മാനുകൂലംചമച്ചുസഭവിശ്വ-
കർമ്മാവിനേക്കാൾവിദഗ്ദ്ധൻമയൻ
സന്മാനുഷന്മാർവരിഷ്ഠൻയുധിഷ്ഠിരൻ
സമ്മാനമോടെമയാസുരന്നു
സമ്മാനമോരോന്നുപട്ടുംവളകളും,
സംപൂർണ്ണമാംദിവ്യരത്നങ്ങളും
കങ്കണംമാലകടകംപതക്കവും
തങ്കപ്പണിമണികുണ്ഡലങ്ങൾ
കങ്കണംകാഞ്ചികടിസൂത്രമുത്തമം
കൈവിരൽമോതിരംചാരുഹാരം
മംഗലാലങ്കാരസാരമാകുംവീര-
ചങ്ങലരത്നങ്ങൾരണ്ടുകൈക്കും
ഇങ്ങനെയൊക്കെക്കൊടുത്തുതെളിയിച്ചു
ഭംഗിയോടഞ്ജസായാത്രയാക്കി
ഭിമനുംപാർത്ഥനുംതാനുംനകുലനും
കോമളാകാരൻസഹദേവനും
കാമിനീ ദ്രൗപദികുന്തീസുഭഭ്രയും
കൌതുകത്തേടേസഭാപ്രവേശം
നല്ലൊരുനേരത്തുപാലുകാച്ചിക്കൊണ്ടു
മെല്ലെന്നകംപൂക്കുവാങ്ങിടിനാർ.
ദാനംപ്രതിഗ്രഹംസർവാണിയെന്നുള്ള
നാനാപ്രകാരേണധർമ്മങ്ങളും
ആനന്ദസൽക്കാരമന്നദാനങ്ങളും
അമ്പോടുചെയ്തുസുഖിച്ചുവാണു.
   ശ്രീകൊണ്ടുവിളങ്ങുന്നശ്രീകൃഷ്ണൻഭഗവാനും
ശ്രീരാമൻഭഗവാനുംവീരൻസാത്യകിതാനും
യാദവാധിപന്മാരുമേതാനുപ്രജകളും
മോദാലസ്സഭകാൺമാൻമോഹിച്ചുതദാവന്നു
പഞ്ചപാണ്ഡവന്മാരുംപാഞ്ചാലി,സുഭദ്രയും
വാഞ്ഛാപൂർവകംചെന്നുവന്ദിച്ചുവഴിപോലെ
പഞ്ചാസ്ത്രോപമന്മാരാംരാമകേശവന്മാരെ
മഞ്ചാഗ്രേവസിപ്പിച്ചുമാനിച്ചുമഹാരാജൻ,
പാദക്ഷാളനംചെയ്തുപൂജിച്ചുവിധിയോടെ
പാദാംബുമഹാതീർത്ഥംമൂർദ്ധാവിലേറ്റുകൊണ്ടു
നാലഞ്ചുപ്രദക്ഷിണംവച്ചുവന്ദനംചെയ്തു

"https://ml.wikisource.org/w/index.php?title=താൾ:Sabhapravesam_Parayanthullal.pdf/6&oldid=206874" എന്ന താളിൽനിന്ന് ശേഖരിച്ചത്