ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

തങ്ങളിൽപഥികന്മാർപറയുന്നുപലവാക്യം
എങ്ങുന്നുവരുന്നുതാൻവഴിപോക്കദ്വിജചൊൽക
ഇന്ദ്രപ്രസ്ഥമെന്നുള്ളനഗരംതന്നിൽനിന്നിപ്പോൾ
ഇന്നത്തെപ്രാതലൂണുംകഴിച്ചിങ്ങുവരുന്നുഞാൻ
ധർമ്മനന്ദനൻതാനുംസഹജൻമാരുമെല്ലാരും
സമ്മോദിച്ചവിടത്തിൽവസിക്കുന്നില്ലയോവിപ്ര
ധർമ്മത്തിന്നൊരുനാളുംകുറവില്ലാത്തവർക്കുണ്ടോ
സമ്മോദത്തിനുഹാനിവരുന്നുജീവനുള്ളപ്പോൾ
ഊട്ടുണ്ടൊവഴിപോലെവഴിപോക്കർക്കവിടത്തിൽ
ഊട്ടിന്റെവിധമെല്ലാമുരപ്പാൻനേരമില്ലിപ്പോൾ
ഊട്ടുകോലാഹലമെല്ലാംകേട്ടുവെങ്കിൽഭവാൻതന്റെ
കെട്ടുമാറാപ്പുകൾതോളിലിട്ടുകൊണ്ടുപുറപ്പെട്ടു
കൊട്ടിലേറിസ്ഥലംവയ്പാൻഒട്ടുമേതാമസിക്കില്ല
പട്ടരച്ചാപരമാർത്ഥംകേട്ടുകൊൾകമഹാത്മാവേ
കുറുതായുള്ളരിച്ചോറുംനറുനെയ്യും,മലയാള
ക്കറിനാലുംനല്ലപാലുംവറുത്തുപ്പേരിയോലോലൻ
ചെറുനാരങ്ങ,മാങ്ങായും,ചെറുപക്വങ്ങളുംകണ്ണൻ
പഴം,വണ്ണൻപഴം,കാളിപ്പഴം,നേന്ത്രപ്പഴം,ചിങ്ങൻ
പഴം,കദളിപ്പഴം,പൂവൻപഴം,ചക്കപ്പഴം,പിന്നെ
പരിപ്പുംപച്ചടിച്ചാറുംകരുമ്പിന്നീർഗുളംതേനും
വലിയപപ്പടം,ചെറിയപപ്പടംപഞ്ചതാരയും
വേപ്പിലക്കട്ടിഇഞ്ചിത്തൈരഞ്ചുകൂട്ടംപൊടിത്തൂവൽ
താളകം,താളവംപിന്നെത്താളുകൊണ്ടുപുളിശ്ശേരി
നല്ലതൈരും,നല്ലമോരുംനല്ലസംഭാരവും,ഞാനി
ച്ചൊല്ലിയതൊന്നുമേഭോഷകല്ലച്ഛനാണപരമാർത്ഥം
അത്താഴത്തിനുനല്ലകാളനുംകാച്ചിയമോരും
കത്തിരിക്കാക്കറിയതും,കണ്ണിമാങ്ങാ,യുണക്കിഞ്ച
മത്തൻകൊണ്ടൊരുകൂട്ടംതോർന്നെരിശ്ശേരിയുംനല്ല
മത്തൻകുമ്പളങ്ങാകൊണ്ടൊരുകൂട്ടംപുളിമുളകും
അത്താഴംകഴിയുമ്പോളടയ്ക്കാവെറ്റിലനൂറും
അത്യാവശ്യമുള്ളോർക്കുപുകയിലകൂടെയുണ്ട്
നിത്യമിങ്ങനെചട്ടംനീക്കമില്ലങ്ങൊരുനാളും,
സത്യംധർമ്മരാജന്റെധർമ്മമത്രേധർമ്മമിപ്പോൾ
ആറുമാസമൊരാണ്ടുമവിടത്തിൽപാർത്തുകൊണ്ടാൽ
ചോറുമെണ്ണയുംകിട്ടുമുടുപ്പാൻവസ്ത്രവുംകിട്ടും
ഞാറാഴ്ചവാവുരണ്ടുമൊരിക്കലൂണുള്ളവർക്കു
വേറായിട്ടൊരുദിക്കിൽപലഹാരത്തിന്റെവട്ടം
അടയുമപ്പവും,ദോശവടയുമിഡ്ഡിലിചീടാ
കടിയൻമാരിടിക്കുന്നോരവിലുംശർക്കരതേങ്ങാ
മുറുക്കുംതേൻകുഴലുംനൽപ്പരിപ്പുംതേങ്ങയും,നെയ്യിൽ
വറുക്കുംറൊട്ടിയുംനല്ലമലരുംപഞ്ചതാരയും
കുറുക്കിക്ഷീരവുംതേനുംപാനകംഞാനിതുസർവം
ചുരുക്കിചൊല്ലിനേനിപ്പോൾവിസ്തരിപ്പാൻനേരമില്ല
ഉറക്കംവന്നീലെന്നാകിൽഇനിയുംഞാനുരചെയ്യാം
മറക്കാതെമനക്കാമ്പിൽകിടക്കുന്നുനമുക്കെല്ലാം
ചെറുപ്പക്കാർക്കൊരുകൂട്ടംമോഹമുണ്ടെങ്കിലോനല്ല
ചെറുക്കിമാരവിടെയുണ്ടവർക്കേതുംമടിയില്ല
അടയ്ക്കുാവെറ്റിലമാത്രംകൊടുത്താലാഗ്രഹമൊക്കെ
കിടയ്ക്കാമത്തൊഴിലിന്നുംകിടക്കാരുചിലരുണ്ടാം
വെളുക്കുമ്പോൾപുരംതൂത്തുതളിക്കുന്നച്ചിമാർവന്നു
വിളിക്കുമ്പോളെഴുന്നേറ്റുകുളിക്കുന്നുചിലരെല്ലാം
ഇളിച്ചുകൊണ്ടൊരുകൂട്ടംകളിച്ചുകാമിനിമാരെ
വിളിച്ചുംകൊണ്ടുചെന്നൊട്ടുംവെളിച്ചമില്ലാത്തദിക്കി
ലൊളിച്ചുള്ളമനോരാജ്യംതെളിച്ചുപോരുമാകാര്യ-
ങ്ങളിൽചാടികനംകെട്ടുഗമിച്ചുകൊൾകയുമുണ്ടു
നേരംപോക്കത്തിനുവേണ്ടആരംഭംപലതുണ്ടു
ഓരോദിക്കിലോരോരോഘോഷങ്ങളതുംകാണാം.

"https://ml.wikisource.org/w/index.php?title=താൾ:Sabhapravesam_Parayanthullal.pdf/8&oldid=206876" എന്ന താളിൽനിന്ന് ശേഖരിച്ചത്