ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

25 ----

   ധാരണ ഉപയോഗപ്പെടുത്തിവരാറുള്ളത്. അതു
   കൊണ്ടു മാതൃഭാഷയിൽ പരിചയമില്ലെങ്കിൽ ന
  മ്മുടെ അറിവിന്റെ പ്രകാശം വലരെ കുറഞ്ഞുപോ
  കുമെന്നും അറിവുകൊണ്ടുള്ള പ്രയോജനം വലരെ
  ചുരുങ്ങിപ്പോകുമെന്നും പരയേണ്ടതില്ലൊ. എ
  ന്നുതന്നെയല്ല സ്വജനം, സ്വദേശം, സ്വസമുദ്രാ
  യം, സ്വമതം മുതലായവയെപ്പോലെ അത്ര പ്ര
  തിപത്തിയോടു കൂടിയാണ് ഇന്നു സ്വഭാഷയെ ആ
 ളുകൾ വിചാരിച്ചുവരുന്നത്. സ്വഭാഷ, ഇംഗ്ഗീഷു,
 സംസ്കൃതം എന്നീ മൂന്നു ഭാഷകളിലും ചുരുങ്ങിയ ക
 രറിവെങ്കിലുമില്ലാത്ത ഒരുവനെ ഇന്നത്തെ ലോകം
 സാധാരണ ഒരു മനുഷ്യന്റെ കൂട്ടത്തിൽ ഗണിക്കു
 കതന്നെയില്ല. എന്നാൽ ബുദ്ധിശക്തിയും ധനശ
 ക്തിയും ധാരളേമുള്ള നമ്പൂതിരിമാർക്കു ഈ ഒരു കാര്യം
 സാധിപ്പാൻ ഒട്ടും പ്രയാസമുണ്ടെന്നു തോന്നു
 ന്നില്ല. അതിന്നായി ഒതുങ്ങുക മാത്രമെ വേണ്ട
 തുള്ളു.
       ഈ കൂട്ടത്തിൽതന്നെ പെൺകിടാങ്ങളുടെ വി
 ദ്യാഭ്യാസത്തെക്കുറിച്ചും രണ്ടുവാക്കു പറയണമെന്നു
വിചാരിക്കുന്നു. അവരെ തല്ക്കാലം ഇംഗ്ലീഷും, സം
സ്കൃതവും മറ്റും പഠിപ്പിക്കണമെന്നുള്ള അഭിപ്രായം
എനിക്കില്ല. സ്വഭാഷ മാത്രം പഠിച്ചാൽ മതി.
എഴുത്തു, കണക്കു, വായന മുതലായ പ്രാഥമിക
പാഠങ്ങൾക്കു പുറമെ അവർക്കു പ്രത്യേകം ആവശ്യമു




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samudhaya_mithram_1919.pdf/33&oldid=169581" എന്ന താളിൽനിന്ന് ശേഖരിച്ചത്