ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
-4-


<poem> ദൂരവുമേകാന്തവുമായുള്ളാരണ്യ- ദുർഗ്ഗമമാർഗ്ഗമവൻ കടന്നു,        30

അക്കാലം സൌഖ്യംകൊടുക്കും ചുടരശ്മി-- യർക്കനണച്ചങ്ങു ദാക്ഷിണാത്യൻ,        31

യൌവ്വനയുക്തനൊരുത്തൻ കടന്നങ്ങു മുന്നിൽ മുറിവഴിക്കെത്തിമുട്ടി.        32

അദ്ദേഹം ചാർത്തുന്ന പൂന്തുകിൽമോഹനം. തദ്ദേഹഭംഗി പറഞ്ഞാൽതീരാ.        33

കാരുണ്യമാർദ്ദവം പൂണ്ടിട്ടോ പൂമുടി പാരംചുളിഞ്ഞു പറന്നിരുന്നു.        34

"സ്വാമിക്കുവന്ദന" മെന്നങ്ങടുത്തവൻ സംമോദത്തോടു വദിച്ചുപോലും;        85


പാഠാന്തരം   ("അച്ഛന്നു സ്വസ്തി" യെന്നപ്പോളടുത്തവ-   നുച്ചത്തിലൊന്നു കഥിച്ചുപോലും;)

[1]താതനു സ്വസ്തിഭവിക്കട്ടെയെന്നപ്പോ-- ളോതി മഹാനാകും മാമുനിയും;        36

പിന്നെയും പിന്നെയും ധാരാളം ധാരപോൽ അന്യോന്യം ചോദിച്ചും ചൊല്ലിയും പോയ്,        37

കാനനമാർഗ്ഗം കഴിഞ്ഞതറിഞ്ഞീല നാനാരസകരഭാഷണത്താൽ;        38

അന്യോന്യം ചിത്തമവർക്കു രസിച്ചുപോൽ, ധന്യർക്കു വേർവാടസഹ്യമായി;        39



  1. താതൻ=പുത്രൻ.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sanyasi_1933.pdf/14&oldid=169695" എന്ന താളിൽനിന്ന് ശേഖരിച്ചത്