ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
-6-



<poem> നിസ്സാരന്മാരെ സുഖികളായ്തുള്ളിക്കും
നീതിയായ്തന്നെ വിളങ്ങിയങ്ങു,
       52

രണ്ടുപേരും ചെന്നാർ, തുല്യവേഷാങ്കിതം
പൂണ്ടെഴും വില്ലക്കാർ സ്വീകരിച്ചാർ;
       53

ആഗതന്മാർക്കന്തസ്സേറിടും വാതിൽക്കൽ
സ്വാഗതം തൽപ്രഭു ചെയ്തുകൊണ്ടാൻ.
       54

മേനി രുചി വിലയേറും നല്ലാഹാരം
മേശധരിച്ചു ഞരുങ്ങീടുന്നു,
       55

മര്യാദയിൽ മീതെ ധാരാളമുണ്ടായ-
ങ്ങാര്യസല്കാരങ്ങളെല്ലാതുമേ.
       56

പിന്നീടുറങ്ങവാൻപോയവരദ്ദിനം
തന്നിൽ പരിശ്രമമേറെച്ചെയ്തോർ,
       57

അന്നത്തുലേന്തുംനൽ പട്ടിൻകിടക്കയിൽ
നന്നായുറങ്ങിനാരേറ്റം വേഗം.
       58


പ്രാഭാതികകാലമായിതവസാനം
ശോഭദിനത്തിൻ വരവുരക്കെ,
       59

ചാലിൽ ചാലിക്കുമിളം പവൻപരം
ലീലകോരിക്കൊണ്ടിരുന്നിരുന്നു;
       60

നൂതനഭംഗിതിളങ്ങും മലർക്കാവിൽ
വാതപോതംതാനിഴഞ്ഞിരുന്നു;
       61

ചാരത്തുതെന്നലിലകളിളക്കിനാൻ,
ചേരുമുറക്കുണർത്തിക്കൊണ്ടാൻ;
       62

അക്ഷണനം നന്നായ് സ്വീകരിച്ചുംകൊണ്ടി--
ട്ടപ്പോഴതിഥികളങ്ങെണീറ്റു ;
       63































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sanyasi_1933.pdf/16&oldid=169697" എന്ന താളിൽനിന്ന് ശേഖരിച്ചത്