ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
- 11 -

<poem> സന്യാസിതൻ മുഖപ്പൂതന്നിൽതന്നെ ദു- ർദ്ധന്യമാം കാഴ്ച പിന്നീടുകാൺകേ;        112

ബാലിശൻകൂട്ടുകാരൻതാൻകളവായി കാലേയെടുത്ത,തൌദാൎര്യമേറും.        113

അഞ്ചിതശീലന്റെകാഞ്ചനപാത്രമുൾ- ക്കഞ്ചുകംതന്നിൽനിന്നുദ്ധരിച്ചു,        114

പാരം വിലയേറുമാഭാജനം പിന്നെ ക്രൂരഹൃദയനായ്‌തന്നെ മേവും;        115

ഭാരിച്ചലുബ്ധന്നു ധാരാളിയായവൻ ഭൂഷണമായിക്കൊടുത്തു പോലും!        116


എന്നാലങ്ങക്കാലം മേഘങ്ങൾ വായുവി- ലെന്നേ! വിറച്ചുപറന്നിരുന്നു;        117

ആകാശദേശത്തെക്കാശിപ്പിച്ചുംകൊണ്ടി- ട്ടാദിത്യദേവൻ പുറത്തുവന്നു;        118

സൌരഭ്യപാത്രങ്ങൾ പച്ചനിറമാകും സൌന്ദര്യമേറ്റം പ്രകാശിപ്പിച്ചു,        119

ഇമ്മട്ടെഴും ദളം മിന്നിക്കളിച്ചേറ്റം ഉന്മേഷമദ്ദിനം തന്നിലേറ്റി        120

ഒക്കാത്ത നിസ്സാരസങ്കേതത്തിൽനിന്നി ട്ടക്കാലഭംഗിക്ഷണിച്ചവരെ;        121

അപ്രഭു ശങ്കിതൻ തുഷ്ടനായിത്തന്നെ ക്ഷിപ്രമാവാതിലടച്ചുകൊണ്ടാൻ.        122


ആയവർ വീണ്ടുംനടന്നുതുടങ്ങവേ ആയമി സ്വാന്തം കലങ്ങി പാരം,        123






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sanyasi_1933.pdf/21&oldid=169703" എന്ന താളിൽനിന്ന് ശേഖരിച്ചത്