ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
-16-


<poem> "നിന്ദ്യാ! ദുരാത്മാവേ!"യെന്നോതി; വാക്കുകൾ പിന്നീടുരക്കുന്നതിന്നു മുമ്പേ,        172

സാമാന്യനല്ലാത്തക്കൂട്ടുകാരൻ താനേ സീമാതീതശ്രീയായ്, മൎത്ത്യനല്ല.        173

യൌവ്വന ശ്രീമുഖം ദിവ്യസൌമ്യംപൂണ്ടു നിർവ്യാജമങ്ങു പ്രകാശിച്ചപ്പോൾ;        174

അത്ഭുതം! പൂന്തുകിൽ ശുഭ്രമായ് ശോഭിച്ചു തൽപാദത്തോളം വളർന്നുവന്നു;        175

വൃത്തത്തിൽ ചാരുശിരസ്സിന്റെ ചുറ്റുമായ് പ്രത്യേകം രശ്മി നിറഞ്ഞുയന്നു;        176

ദിവ്യസുഗന്ധങ്ങൾ നീലച്ചുവപ്പെഴും ഭവ്യമരുത്തോടിടകലർന്നു;        177

അക്ഷിയിലപ്പകൽ കാലത്തു തന്നെയും പക്ഷങ്ങളിൻനിറം മിന്നിക്കണ്ടു;        178

വിസ്തൃതമായവൻ പിൻപുറത്തായ് പക്ഷ- പത്രങ്ങൾ ചാലേ തെളിഞ്ഞം കണ്ടു;        179

സ്വർഗ്ഗീയരൂപം വിളഞ്ഞു പ്രകാശിച്ചാൻ വീക്ഷണത്തിങ്കലവന്നു മുമ്പിൽ,        180

എന്നല്ലക്കാലം പരംജ്യോതിസ്സുതന്നെ നന്നായ്തെളിഞ്ഞങ്ങു കണ്ണിൽ കണ്ടു!        181


ഒന്നാമതുഗ്രമായ് സന്യാസിശ്രേഷ്ഠന്നു വന്നൊരുകോപം ജ്വലിച്ചെങ്കിലും,        182

പെട്ടന്നു വിഭൂമമുണ്ടായി ബുദ്ധിയിൽ കിട്ടിയതില്ലൊന്നും ചെയ്തുകൊൾവാൻ:        183






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sanyasi_1933.pdf/26&oldid=169708" എന്ന താളിൽനിന്ന് ശേഖരിച്ചത്