ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ശ്രീ

                                                                                                               ഹാലാസ്യമാഹാത്മ്യം.
                       
                                                                                                               കേരളഭാഷാഗദ്യം.
                                                                           ______
                                                                                                        മുപ്പത്തിഒമ്പതാം അദ്ധ്യായം .
                                                                                                                                          
                                                                                                             അഷ്ടസിദ്ധ്യുപദേശംചെയ്ത 
                                                          
                                                                                                                 മുപ്പത്തിമൂന്നാമത്തെ ലീല.
                                                                        ___________

                                                            ശൈവമാഹാത്മ്യശ്രവണകുതൂഹലചിത്തന്മാരായ വസിഷ്ഠാദിമഹർഷികൾ , ശൈവാഗമസാരവേദിയായ കുംഭസംഭവനെനോക്കി,--അല്ലയോ ഭഗവാനെ! മുനികുലതിലകനും
                                                            സർവജ്ഞാനും ആയ നിന്തിരുവടിയുടെ  വദനാരവിന്ദോൽഗളിതമായ ഹാലസ്യേശ്വര ലീലാമകരന്ദപാനംകൊണ്ടു്  ഞങ്ങൾ അപരമായ കൃതർത്ഥതയ്ക്കും ഭക്തിക്കും പാത്രീഭൂ
                                                            തന്മാരായെന്നു മാത്രമല്ല, ആ ലീലാവിലാസിയും കരുണാവരുണാലയനും ആയ ഉമാസഹായന്റെ അപാരമഹത്വങ്ങൾക്കു് നിലയനങ്ങളായ കഥകളെ വീണ്ടും കേൾക്കുന്നതി
                                                            ൽ ഞങ്ങൾക്കു് ഇതില്പരമില്ലാത്ത ആശ വർദ്ധിക്കുകയും ചെയ്യുന്നു. അതുകൊണ്ടു് ഹാലാസ്യനാഥനായ ശിവൻ അനന്തരം ചെയ്ത ലീലയെ സരസമായും സമഗ്രമായും ഞങ്ങളെ
                                                            കേൾപ്പിക്കുമാറാകണം എന്നപേക്ഷിച്ചു .  
                                                                  അഗസ്ത്യൻ അതുകേട്ടു് ആനന്ദാശ്രുക്കളോടുകൂടെ ലീലാശ്രവണോല്ക്കന്മാരായ ആ താപസന്മാരെ അഭിമുഖമാക്കിയും കൊണ്ടു് കഥാശേഷത്തെ ഇപ്രകാരം തുടർന്നു:--

                                                                 "അല്ലയോ മുനിശ്രേഷ്ഠന്മാരെ! ഹാലാസ്യനാഥനായ സോമസുന്ദരൻ യക്ഷികൾക്കു അഷ്ടസിദ്ധ്യുപദേശംചെയ്ത മുപ്പത്തിമൂന്നാമത്തെ ലീലയെ ഇ

* ൩൮ *










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/275&oldid=170655" എന്ന താളിൽനിന്ന് ശേഖരിച്ചത്