ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
1 ഹാലസ്യമഹാത്മ്യം .
യി പ്രത്യക്ഷിഭവിച്ച സുന്ദരേശ്വരന്റെ അത്ഭുതമനോഹരമായ ഗാത്രത്തെ ദർശിച്ചും , അദ്ധേഹത്തിന്റെ അതിവിസ്മിയനീകാരുണ്യവിശേഷത്തെ ചിന്തിച്ചും മധുരാപുരിവാസികൾ ഇതിൽ പരമില്ലാതെ അത്യാനന്ദിച്ചു .
പാണ്ഡ്യകുലദീപവും ഭക്താഗൃഹണ്യനും ആയ വംശശേഖരാപാണ്ഡ്യൻ , പ്രസിദ്ധവാഗ്മികളും ദിവ്യകല്പനശക്തിയുള്ളവരുമായ അനുഗ്രഹ
കവികളാൽ സ്തൂയമാനനായി സന്തോഷസാഗരനിഗന്മനായി , അഭീഷ്ഠതനായ അട്ടാലയേശ്വരന്റെ അനുഗ്രഹംകൊണ്ടു , സർവാരിജേതാവായി സർവോപരിശ്ലാംഘ്യനായി സാർവഭൗമനായി ചിരകാലം ഭൂപരിപാലനം ചെയ്തു .
അല്ലയോ മുനീശ്വരന്മാരേ , കദംബവനവാസിയുടെ അമ്പതാമത്തെ ലീല ഇപ്രകാരമാണു . ഈ ലീല കേൾക്കുകയും പഠിക്കുകയും ചെയ്യുന്ന
വരുടെ എല്ലാവിധപാപങ്ങളും സൂര്യോദയത്തിൽ അന്ധകാരം എന്നപോലെ നശിച്ചു പോകുമെന്നു മാത്രമല്ല ഇഹത്തിലും പരത്തിലും ഒന്നുപോലെ അവർക്കു വേണ്ടുന്നതെല്ലാം ലഭിക്കുകയും മോക്ഷലാഭമുണ്ടാവുകയും ചെയ്യും .
ചോളരാജാവിനെ തോൽപ്പിച്ച അമ്പതാം ലീല സമാപ്തം ഹാലാസ്യമാഹാത്മ്യം കേരളഭാഷാഗദ്യം ൫൭ അദാധ്യായം . സംഘപ്പലകനൽകിയ അമ്പത്തിയൊന്നാം ലീല . അനന്തരം അഗസ്ത്യമഹർഷി വസിഷ്ഠാദിമാമുനിമാരോടു , ഹാലസ്യേശ്വരനായ സുന്തരേശ്വരൻമഹാകവികളായ സംഘികൾക്കു സംഘപ്പനക നൽകിയതായ അദ്ഘേഹത്തിന്റെ ലീലയെ താഴെ വരുമാറു പറഞ്ഞുതുടങ്ങി . അല്ലയോ മുനിപുംഗവന്മാരേ , വംശശേഖരപാണ്ഡ്യൻ മധുരാരാജ്യപരിപാലനം ചെയ്യുന്ന കാലത്തു ഒരിക്കൽ , ബ്രഹ്മലോകപിതാമഹനും
ഹിരണ്യഗർഭനും ആയ ഭഗവാൻ ബാരഹ്മാവു , ഗായത്രി , സാവിത്രി , സരസ്വതി ,
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.