൧൦൪
<poem>
സൎവ്വപാപങ്ങളുംവേർപെട്ടുവൈകാതെ
ദിവ്യമഹാഭോഗസംയുക്തനായ്പ്പിന്നെ.
ദേവലോകത്തിലറുപതിനായിരം
സംവംത്സരമ്പൂജ്യനായിവാഴുംദൃഢം.
ഏവമുള്ളോരുമന്ദാകിനീപാവനീ
ദേവനദീസൎവ്വതീൎത്ഥസമനപിതാ.
ഏതൊരേടത്തുവിളങ്ങുന്നുസന്തതം
പാതകനാശിനിയാകുമക്കാശിയെ.
ഘോരസംസാരമോക്ഷാൎത്ഥമായ്പാരതി-
ലാരൊരുത്തൻസേവചെയ്യാതെയുള്ളതും.
സൎവ്വരുംസേവിച്ചുസൎവ്വകല്യാണവും
നിൎവ്വാണവുംദേഹനാശേലഭിക്കുന്നു.
ഉത്തമമായുള്ളകാശിമാഹാത്മ്യത്തെ
യിത്തരംനിങ്ങളോടൊട്ടുഞാൻചൊല്ലിനേൻ.
സത്യമിതിന്റെശ്രവണമാത്രത്തിനാ-
ലുത്തുംഗപാപങ്ങളൊക്കെയുംവേർപെടും.
ധീമന്മഹാമതേശൌനകമാമുനേ
മാമുനിവൎയ്യനായീടുംഭൃഗുമുനി.
സോമചൂഡക്ഷേത്രമാഹാത്മ്യമിങ്ങിനെ
ലോമഡനാദിമുനികളോടോതിനാൻ.
നിത്യമിതിനെശ്രവിച്ചുകൊണ്ടാൽത്തന്നെ
ബദ്ധമാമ്പാതകസംഘാതപഞ്ജരം.
സത്വരംസൎവ്വംനശിച്ചീടുമെന്നതു
ചിത്തേദൃഢമായ്ധരിച്ചുകൊണ്ടീടുവിൻ.
പാപാംഘങ്ങൾതന്നാശത്തിനായ്ക്കൊണ്ടും
പാൎവ്വതീശപ്രീതിലാഭത്തിനയ്ക്കൊണ്ടും.
മാനസതരിലസൂയാദിദുൎഗ്ഗുണ
ഹീനരായീടുന്നമാനവന്മാർതന്നെ
ആനന്ദമോക്ഷപ്രദമാമിതുസദാ
നൂനംപഠിക്കയുംകേൾക്കയുംചെയ്യേണം.
മംഗലമാമിതുതന്നേപരംതത്വം
തുംഗമായീടുംതപസ്സുമിതുതന്നേ.
ഇങ്ങിനേചിന്തിച്ചനന്യധീയായിട്ടു
തിങ്ങിനഭക്ത്യാസത്തംജപിക്കേണം.
<poem>