പിന്നെയവൻശുദ്രദേഹംധരിച്ചുകൊ-
ണ്ടുന്നതദുഃഖേനവാണോരനന്തരം.
ഭൈരവന്മാരായദൂതരവൻതന്നെ
ഭൈരവസന്നിധൌകൊണ്ടുചെന്നീടിനാർ.
ഭൈരവദൃഷ്ടിയാൽത്തന്നെക്രമേളകൻ
ഘോർമാംരുദ്രപൈശാചമായാൻതദാ.
മുപ്പതിനായിരംവത്സരമങ്ങിനെ
ക്ഷുല്പിപാസാർദ്ദിതനായ്ചരിച്ചീടിനാൻ.
ഇത്തരമോരോദുരിതമനുഭവി-
ച്ചത്തലോടും ചിരംചെന്നോരനന്തരം.
മൃത്യുഞ്ജയൻശിവൻപാർവ്വതീവല്ലഭൻ
ഭക്തപ്രിയന്വിശ്വനായകൻശങ്കരൻ.
എത്രയുംഘോരപാപൌഘങ്ങളിൽനിന്നു
മുക്തനായോരുക്രമേളകൻതന്നുടെ.
ശ്രോത്രത്തിലമ്പോടുതാരകുമാംവാക്യ-
മാസ്ഥയോടങ്ങുപദേശിച്ചരുളിനാൻ.
താരകബ്രഹ്മോപദേശാൽക്രമേളകൻ
പാരംപരാനന്ദരൂപയാംമുക്തിയെ.
യാതനംയീടിനാൻവാരംണസീകൃത
പാതകത്തിന്റെഫലംവിചാരിക്കിലോ.
ദുസൂരയായതിഘോരയാംയാതനാ
നിസൂന്ദ്രമാമ്മാറനുഭവിച്ചീടേണം.
ഇത്ഥംഭൃഗുവചനംകേട്ടനന്തരം
ചിത്തമോദേനമുനികൾചോദിച്ചിതു.
അത്യത്ഭുതമിച്ചരിതംഭഗോമുനി-
സത്തമഞങ്ങടെവാക്കുകേൾക്കേണമെ.
നാനാവിധങ്ങളായുള്ളദേഹങ്ങളെ-
ദ്ദീനത്വമാർന്നുധരിച്ചുക്രമേളകൻ.
താനതിഭൈരവയാതനാദുഃഖേങ്ങ-
ളൂനമൊഴിഞ്ഞുഭുജിച്ചോരനന്തരം.
ആനന്ദരൂപകൈവല്യംഗമിച്ചെന്നു
ദീനപ്രിയുഭവാൻചൊന്നതുകാരണം.
മാനസെഞങ്ങൾക്കുശങ്കയുണ്ടായതു
നൂനംഭഗവാൻതീർത്തരുളീടുകവേണം.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |