ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പ്രഥമാദ്ധ്യായം
പങ്കജപത്രതുല്യനയനങ്ങളുംരത്ന കങ്കണാദികളായഭൂഷണജാലങ്ങളാൽ. ശോഭിതമായി ജ്ജലാന്തർഗ്ഗമായിട്ടതി-- ശോഭനമായ ദഹംധരിച്ചോരനന്തരം. നൂറുയോജനവിസ്താരംപൂണ്ടുബാലാർക്കന നേരായുജ്വലിച്ചീടുംതൻനാഭിപത്മ ത്തിങ്കൽ. നിന്നുളവായിച്ചമഞ്ഞീടിനാൻധാതാവുതാ-- നന്നേരംനാലുദിക്കുംനോക്കിനാൻപിതാമഹൻ ആരെയുമൊരേടത്തുംകണ്ടതില്ലപ്പോളക-- താരതിൽസർവ്വേശ്വരൻതാൻ തന്നെയെന്നുമോർത്താൻ. ഏവമജ്ഞാനിയായിട്ടഹങ്കാരിയാംപത്മ-- ഭൂവിനെയറിഞ്ഞോരുഭഗവാൻ ജനാർദ്ദനൻ. തന്നുടെരൂപംകാട്ടിക്കൊടുത്തുനീയാരെന്ന-- തന്നേരം ചോദിച്ചപ്പോൾബ്രഹ്മാവുമുരചെയ്താൻ. ഞാനല്ലോസാക്ഷാൽ സർവ്വഭൂതനായകൻ താനും ഞാനല്ലോഭവാനുടെകാരണഭൂതൻതാനും. ഞാനല്ലോസൃഷ്ടിചെയ്തുതിക്കാണായവയെല്ലൊ-- മൂനമെന്നിയേയെന്നെയറിയുന്നീലേഭവാൻ. പങ്കജഭവൻ തന്റെ വാക്യമിങ്ങിനെകേട്ടു പങ്കജനേത്രൻ താനുമുള്ളാതിലേവാമാർത്താൻ. ആശ്ചര്യമവിദ്യതന്മാഹാത്മ്യമോർത്തുകണ്ടാ-- ലാശ്ചര്യമിവന്മമനാഭിപങ്കജജാതൻ. നിശ്ചിയാമഹാമൂ ഢധീയാമീച്ചതുർമ്മുഖ-- നീശ്വരനായയോരെന്നെയറിയുന്നീലയേതും. ഇത്തരംനിജഹൃദിചിന്തിച്ചവിരിഞ്ചനോ-- ടുത്തരമരുൾചെയ്താനിന്ദി മനോഹരൻ. പങ്കജയോനേനിജഹേതുഭൂതമാനായി-- പങ്കജാമമവഴിപോലെനോക്കീടുവാൻ. ആയതുനോക്കിയറിഞ്ഞിട്ടുനിന്നുടെഗുരു-- വായോരെന്നെത്തന്നെനീശരണംപ്രാപിച്ചാലും. എന്നവരിരുവരുംതങ്ങളിൽവിവാദിച്ചു വന്നോരുമഹാരോഷംസഹിയാഞ്ഞതുനേരം. ഞാനല്ലോമുമ്പൻമുമ്പൻഞാനല്ലോഞാൻഞാൻഞംനെന്നു മാനത്താൽവാക്കുകൊണ്ടുയുദ്ധംചെയ്തിതുപാരം.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |