ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
-3


സാ- ഹാ ദൈവമേ! വസന്തകാലത്തിലെ രാത്രിസമയവും ഇതാ എത്തിക്കഴിഞ്ഞു. ഇനിയും എന്റെ പ്രാണവല്ലഭൻ വന്നുചേരാതി- രിക്കുന്നതായാൽ എന്റെ പ്രാണങ്ങൾ അഗ്നിലോകത്തിൽ ചെന്നു ചേരട്ടെ. (അഗ്നിയിൽചാടി പ്രാണനാശം വരുത്തുമെന്നഭിപ്രായം) വീണ്ടും ഇഹലോകവാസത്തിൽ എനിക്ക് ആഗ്രഹമുണ്ടാകുന്നതായാൽ, വസന്താഗമത്തിൽ മന്മഥോദ്ദീപകമായ തന്റെ കളകൂജിതത്താൽ വിരഹികൾക്ക് ഉൽക്കണ്ഠയെ ഉണ്ടാക്കിത്തീർക്കുന്ന കുയിലുകളെ ബന്ധിക്കുവാൻ ഒരു വേടനായും, സുധാധവളമായ ചന്ദ്രികാപൂരത്താൽ ലോകത്തെ കാമപരവശമാക്കിത്തീർക്കുന്ന ചന്ദ്രനെ ഗ്രസിക്കുവാൻ ഒരു രാഹു ഗ്രഹമായും, സകലരേയും തന്റെ അധീനത്തിലാക്കി നട്ടം തിരിക്കുന്ന മന്മഥനെ നശിപ്പിക്കുവാൻ പരമശിവന്റെ മൂന്നാം തൃക്കണ്ണിലെ തീജ്വാലയായും, വല്ലഭനെ ദയിതാസമാഗമത്തിലുത്സുകനാക്കിത്തീർക്കുവാൻ കുന്ദർപ്പനായും ജനിക്കെണ്ടതാണ്.

സർവ്വംഗസുന്ദരിയായ ഒരു തരുണീരത്നത്തെ കണ്ടു കാമപരവശനായിത്തീർന്ന ഒരു യുവാവു സ്വേഛാനിവൃത്തിക്കായി പാർത്ഥിച്ചപ്പോൾ ഒട്ടും തന്നെ ആനുകൂല്യം ഭാവിക്കാതിരുന്ന അവളോടു പാരവശ്യത്തോടെ പറയുന്നു--

 ഇന്ദീവരേണ നയനം, മുഖമംബുജേന,
 കുന്ദേനദന്ത,മധരം നവപല്ലവേന,





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sringara_thilakam_Kalidasakavi_praneetham_1925.pdf/7&oldid=171436" എന്ന താളിൽനിന്ന് ശേഖരിച്ചത്