ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഞ്ചാം സർഗ്ഗം. 41

പിന്നെയും തൻഗൃഹേ കൊണ്ടു വന്നീടിനാൻ.

രക്ഷോവശയായിരുന്ന വൈദേഹിയെ- യിക്ഷിതീശൻ നിരസിക്കാഞ്ഞതെന്തങൊ പണ്ടവളെത്തന്നെയല്ലേ ബാലൻ ദശ- കണുൻ മടിയിൽ വെച്ചാരാൽ ഹരിച്ചതും പൂങ്കാവിനുള്ളിൽ ചിരം വസിപ്പിച്ചതും. 100 രാജാവു ചെയ്യുന്ന കർമ്മമല്ലോ പാര്ത്തു രാജപ്രജകളനുസരിക്കേണ്ടതും ആകായാൽ തങ്ങടെ പത്നിമാർ തെറ്റുകൾ ചെയ്കിലെല്ലാം സഹിച്ചീടണം സർവരും. ഇത്തരമോരോവിധം വചനങ്ങളെ- പ്പത്തനസീമ്നി വാഴും ചിലമാനുഷർ നാട്ടിലുമോരോ നഗരത്തിലും മഹാ- ധാർഷ്ഠ്യമോടും പറഞ്ഞീടുന്നു ഭൂപതേ, വജ്രതുല്യാക്ഷരവ്യുഹങ്ങളാകിയ ഭദ്രന്റെ വാക്കുകളിത്തരം കേൾക്കവേ വീർത്തുവീർത്തേറ്റം വിവശനായ് മന്നവൻ മൂർച്ചിച്ചു വിഷ്ടരേ ചാഞ്ു വീണീടിനാൻ, വമ്പിച്ചൊരായാസകുടാഹതിയേറ്റു സന്തപ്തലോഗം പിളരും കണക്കഹോ ഹന്ത വൻദുഷ്കീർത്തിവന്നേറ്റു വൈദേഹി- ബന്ധുവിൻചിത്തം പിളർന്നിതേറ്റം തദാ.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Uthara_rama_charitham_Bhashakavyam_1913.pdf/46&oldid=171957" എന്ന താളിൽനിന്ന് ശേഖരിച്ചത്