ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പത്താം സർഗം

ജാനകീദേവി പെറ്റ വാർത്ത കേട്ടത്യുൽകണ്ഠ
മനസേ നിറഞ്ഞങ്ങു ചെന്നോരു വാല്മീകിയും
ചേണാർന്ന തിങ്കളൊക്കുമക്കുമാരരെച്ചിരം
മാനിച്ചു പാർത്താൻ കണ്ഠസ്തംഭിതബാഷ്പാകുലം.

സൂതികാഗൃഹത്തിങ്കലങ്ങതുനേരമേറും
മോദേന വന്നു ചേർന്ന താപസീജനങ്ങളും
പൈതങ്ങൾമുഖം കണ്ടിട്ടേകരാമമായൊരീ
ഭൂതലം ത്രിരാമമായെന്നു നന്ദിച്ചീടിനാർ.

പൂതമാം കുശലവമുഷ്ടികളോരോന്നഥ
സാദരമേകി വൃദ്ധമാരോടമ്മുനീന്ദ്രനും
ബാധകളേറ്റീടായ്‌വാൻ ബാലരെയിതുകൊണ്ടു
പാദാദികേശമുഴിഞ്ഞീടുകെന്നരുൾചെയ്താൻ.

മൈഥലേയന്മാരായ രാഘവപുത്രന്മാർതൻ
ജാതകർമ്മാദിസംസ്കാരങ്ങളെയനന്തരം
വീതകല്മഷൻ പംക്തിസ്യന്ദനസഖൻ മുനി
ചെയ്തിതു യഥാകാലമുല്പുളകാംഗത്തൊടും.

ലോകപാവനന്മാരിബ്ബാലരെന്നതുമാദൗ
ശ്രീകരങ്ങളാം കുശലവങ്ങളുഴിഞ്ഞതും
ചേതസാ പാർത്തു ജ്യേഷ്ഠപുത്രനും കുശനെന്നും
സോദരന്നങ്ങു ലവനെന്നും പേരിട്ടീടിനാൻ
20





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jithintom08 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Uthara_rama_charitham_Bhashakavyam_1913.pdf/95&oldid=172011" എന്ന താളിൽനിന്ന് ശേഖരിച്ചത്