ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒന്നാമങ്കം ൩


ന. ഭവതി ഇനി പതിവുപോലെ കഥക്ക് ആക്ഷേപമുണ്ടാക്കി ത്തീർത്തും നേരം വൈകിക്കരുത്.

നടി--എന്നാൽ ഇതു തന്നെയാവട്ടെ; തിരുമനസ്സിലെ കല്പന പ്രകാരം ഉണ്ടാക്കിയതാകയാലും മറ്റും എനിക്കു യാതൊരാ ക്ഷേപവുമില്ല. ഏത് ഋതുവിനെക്കുറച്ചാണു ഞാൻ ഗാനം ചെയ്യേണ്ടത്?

സൂത്രധാരൻ--സംശയമുണ്ടോ?കണ്ടില്ലെ? ഇതാ ഈ ഉദ്യാനത്തിൽ--

               നെടിയവ സമമാക്കിക്കൊണ്ടു കണ്ടിച്ച ശീമ-
               ച്ചെടികളൊടിടചേർന്നീ നാട്ടുപൂവള്ളിയെല്ലാം
               അടിമുതൽ മുടിയോളം പൂത്തുനിൽക്കുന്നതെങ്ങും
               വടിവൊടിഹ വസന്തശ്രീവിലാസത്തിനാലേ        ൪

അത്രതന്നെയുമല്ല--

               മെച്ചമൊടലർനിര ലതകളിൽ
               വെച്ചണയുന്നീവസന്തകാലത്തിൽ
               പിച്ചകലത വിടരാതൊരു
               പിച്ചകമാർന്നുള്ള മട്ടിൽ മരുവുന്നു.                     ൫

നടി--(പാടുന്നു)

               മുല്ലബാലവല്ലി വാണിടുന്ന ദിക്കണഞ്ഞുടൻ
               നല്ലകോകിലാരവേണ താതനാം വസന്തവും
               ഫുല്ലഹാസശോഭ കണ്ടു നിർഭരം പ്രമോദമാ-
               ർന്നുല്ലസിക്കുമാറതിന്നു നന്മ ചേർത്തിടുന്നിതാ.    ൬

സൂത്രധാരൻ--പാട്ടുവിശേഷമായി.എന്നുതന്നെയല്ല,





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Yayathi_charitham_1914.pdf/10&oldid=172343" എന്ന താളിൽനിന്ന് ശേഖരിച്ചത്