ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രണ്ടാമങ്കം ൧൫


കഞ്ചുകി--എന്റെ ഈശ്വരാ! ഞാനൊന്നും അറിഞ്ഞില്ലേ. എനിക്കു ചെവിടോൎമ്മയും അശേഷം ഇല്ലാതായിരിക്കുന്നു. എന്തെല്ലാമാണ്? പറയൂ.

സുമതി-- തമ്പുരാന്റെ ഗുരുനാഥൻ മഹർഷി മകളോടുംകൂടി ഇന്നാൾ കോവിലകത്തു വന്നിരുന്നു.

കഞ്ചുകി--എന്നിട്ടോ?

സുമതി-- അവളും കുട്ടിത്തമ്പുരാട്ടിയും വളരെ സ്നേഹത്തിൽ നാലുദിവസം ഒരുമിച്ചു താമസിക്കുകയുണ്ടായി.

കഞ്ചുകി-- ആ ശുക്രന്റെ മകൾ വലിയ "നശൂലം കെട്ടതാ" ണെന്നു ഞാൻ കേട്ടിട്ടുണ്ട്. ഒപ്പം താമസിപ്പിക്കാനും മറ്റും കൊള്ളൂല. എന്തേ? വല്ലതും മോഷ്ടിച്ചുവോ?

സുമതി--(ഇടത്തൊണ്ട വിറച്ചുകൊണ്ട്) എന്നാൽ വേണ്ടില്ലായിരുന്നുവല്ലോ. (കരയുന്നു)

കഞ്ചുകി-- മകളേ! നീ എന്തിനു കരയുന്നു. ധൈൎയ്യം വേണ്ടേ? കാൎയ്യം പറയൂ.

സുമതി--ഒരു നേരം ഞങ്ങളെല്ലാവരും തമ്പുരാട്ടിയുംകൂടി പുഴയിൽ കുളിക്കുമ്പോൾ വസ്ത്രമഴിച്ചുവെച്ചിരുന്നു. പുഴയിൽനിന്നു കയറിയപ്പോൾ അറിയാതെ അവളുടെ വസ്ത്രം തമ്പുരാട്ടിയെടുത്ത് ഉടുത്തു പോയി. ആതു നിമിത്തം അവർ തമ്മിൽ വാക്കേറ്റമുണ്ടായി.

കഞ്ചുകി-- അതിനു വാക്കേറ്റം വേണ്ടിയിരുന്നുവോ? അവൾ അസൂയക്കാരത്തിയെന്നു നിശ്ചയമില്ലേ? തമ്പുരാട്ടിയെങ്കിലും അടങ്ങേണ്ടതായിരുന്നു.

                                                                      3*





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mridula എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Yayathi_charitham_1914.pdf/24&oldid=172358" എന്ന താളിൽനിന്ന് ശേഖരിച്ചത്