ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൪൪ യയാതിചരിതം
വിദൂഷകൻ- കാര്യം അമാന്തമാവുമെന്നു തോന്നുന്നുവല്ലൊ. കുമാരന്മാരെ കണ്ടുപോയാൽ രാജ്ഞിക്കു കാര്യം മനസ്സിലാകും. അവരെ കാണേണമെന്നു നിർബന്ധിച്ചുംതുടങ്ങി.
രാജാവ് - എന്താണിനി മാർഗ്ഗം?
വിദൂഷകൻ - വല്ലതും ആലോചിക്കാം. (നാലുപുറവും നോക്കീട്ട്) ശർമ്മിഷ്ടാദേവി പ്രവൃത്തി കഴിഞ്ഞു സങ്കേതസ്ഥലത്തെത്തേണ്ട സമയമായി. നേരം അസ്തമിക്കാൻ ഏതാണ്ടടുത്തു.
രാജാവ് - (നോക്കീട്ട്) ശരിതന്നെ.
തരണീകിരണമെല്ലാം താമ്രമായൊന്നു മങ്ങീ; സരസമിഹ സമീരൻ മന്ദനായ് വന്നിറങ്ങീ; വിരവിൽ മലർമണത്താൽ വണ്ടിനം ചേർന്നിറങ്ങി; സ്മരനുമരിയ തുണീരത്തെ നോക്കിത്തുടങ്ങി. ൨0
അതിനാൽ പ്രിയതമ വരുന്നതിനു മുൻപായി നമുക്കവിടെ എത്തിക്കളയാം. പോവുകതന്നെ.
(രണ്ടാളും പോയി) മൂന്നാമങ്കം കഴിഞ്ഞു. ================
നാലാമങ്കം ---------
(അനന്തരം ഒരു ഋഷികുമാരൻ പ്രവേശിക്കുന്നു)
ഋഷികുമാരൻ (ചുറ്റുംനോക്കീട്ട്) നേരം പ്രഭാതമായിത്തുട
.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |