ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഞ്ചാമങ്കം ൬൫


മനസ്സിൽ നിന്നു തീരെ മറന്നുകളയണം.അല്ലാഞ്ഞാൽ എനിക്കു സ്വൈരമില്ല. മേലിൽ സഹോദരിയെപ്പോലെ സ്നേഹിക്കും. എന്നു മത്രമല്ല, വല്ല അനിഷ്ടം പ്രവർത്തിച്ചാൽ കൂടി ശർമ്മിഷ്ഠ യോടു ഞാൻ കോപിക്കയില്ല.

രാജാവ്--(ശർമ്മിഷ്ഠയോട്) കേട്ടില്ല്ലെ?

ശർമ്മിഷ്ഠ--ജ്യേഷ്ടത്തി ഇതുവരെ ശാസിച്ചതൊക്കെ അനുഗ്രഹ മായിട്ടാണു ഞാൻ വിചാരിക്കുന്നത്. ഗുരുജനത്തിന്റെ കീഴിൽ എത്ര ബുദ്ധിമുട്ടിയാലും ഒടുക്കം സുഖമായിട്ടേ പരിണമിക്കയുള്ളു. ഞാൻ എന്നും ജ്യേഷ്ഠത്തിയുടെ കീഴിൽ തന്നെയെന്നുള്ള വിചാര മാണു എനിക്കുള്ളത്.

ദേവയാനി--ശർമ്മിഷ്ഠയുടെ പുത്രനെ കഷ്ടത്തിലാക്കിയതു കൊണ്ടും എന്റെ നേരെ നീരസമരുത്. അവൻ ഞങ്ങൾ ഇരി വർക്കുമൊരുപോലെയാണല്ലൊ.

രാജാവ്--(ശർമ്മിഷ്ഠയോട്) അല്ലയോ പ്രിയതമേ!

            ഓമൽ ബാലനെയീജ്ജരാർത്തനിലയിൽ-
                      ച്ചേർത്തിട്ടുമുൾത്താരിലേ-
            ക്കാമത്തിൻ പരിണാമതൃപ്തി വരുവാൻ
                      കാമിച്ചുപോയ് ഞാനെടോ;
            നീ മറ്റൊന്നുമകക്കുരുന്നിൽ നിരുപി-
                      ച്ചേതും വിഷാദിക്കൊലാ
            ശ്രീമത്വം മമ സർവ്വവും തവ സുതൻ
                      താനാണു താങ്ങീടുവാൻ.                    ൧നു

ശർമ്മിഷ്ഠ-- എനിക്ക് ആര്യപുത്രന്റെ പാദശുശ്രൂഷക്ക് അവകാശം വന്നതുകൊണ്ടും എന്റെ ഗർഭജാതൻ ഈ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Yayathi_charitham_1914.pdf/74&oldid=172413" എന്ന താളിൽനിന്ന് ശേഖരിച്ചത്